
കോട്ടയം തിരുവാതുക്കലിൽ വൃദ്ധ ദമ്പതികളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വിജയകുമാർ, ഭാര്യ മീര എന്നിവരാണ് മരിച്ചത്. രക്തം വാർന്ന നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു മൃതദേഹം കിടപ്പ് മുറിയിലും മറ്റൊരെണ്ണം ഹാളിലുമായിരുന്നു. മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. വെസ്റ്റ് പൊലീസ് സംഭവസ്ഥലത്തെത്തി. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്.
അസം സ്വദേശി അമിത്താണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. അമ്മിക്കല്ല് ഉപയോഗിച്ചാണ് വീടിന്‍റെ വാതിൽ തകർത്തത്. കോടാലി ഉപയോഗിച്ച് രണ്ടുപേരെ വെട്ടിക്കൊല്ലുകയായിരുന്നു. ഇവരെ കൊന്നെന്ന് സംശയിക്കുന്ന ഇതര സംസ്ഥാനക്കാരൻ മുൻപ് വീട്ടിൽ ജോലി ചെയ്തിരുന്നയാളാണ്. വീട്ടിലെ ഫോൺ മോഷ്ടിച്ചതിന് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയശേഷം ഇയാൾ പകരം വീട്ടാൻ എത്തിയതെന്ന് സംശയമുണ്ട്. അടുത്തകാലത്താണ് ഇയാൾ ജയിൽ വിട്ടത്. വീടിന്‍റെ പിൻവശത്തു കൂടിയാണ് അകത്തു കയറിയതെന്നും പൊലീസ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here