പുലിപ്പല്ല് യഥാര്‍ത്ഥമാണോ എന്ന് തെളിഞ്ഞിട്ടില്ല; വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റമില്ലെന്ന് കോടതി

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റമില്ലെന്ന് കോടതി. ജാമ്യ ഉത്തരവിലാണ് പെരുമ്പാവൂര്‍ സി ജെ എം സി കോടതിയുടെ പരാമര്‍ശം. പുലിപ്പല്ല് യഥാര്‍ത്ഥമാണോ എന്ന് തെളിഞ്ഞിട്ടില്ലെന്നും നിലവിലെ തെളിവുകള്‍ അപര്യാപ്തമാണെന്നും കോടി നിരീക്ഷിച്ചു. വേടന്‍ പുലിയെ വേട്ടയാടി എന്ന് വനം വകുപ്പിന് പരാതിയില്ല. പുലിപ്പല്ല് ആണോ എന്ന് കണ്ടെത്തേണ്ടത് ശാസ്ത്രീയ പരിശോധനയില്‍ എന്നും കോടതി പറഞ്ഞു.

Also Read : കഞ്ചാവ് കേസിൽ സമീർ താഹിറിന് എക്സൈസ് നോട്ടീസ് ; ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും വീണ്ടും ചോദ്യം ചെയ്യും

പുലിപ്പല്ല് കേസില്‍ ക‍ഴിഞ്ഞ ദിവസം വേടന് ജാമ്യം ലഭിച്ചിരുന്നു. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. അന്വേഷണത്തിനോട് പൂർണമായും സഹകരിക്കുമെന്നും വേടൻ അറിയിച്ചിരുന്നു. രാജ്യം വിട്ട് പോകില്ലെന്നും പാസ് പോർട്ട് കോടതിയിൽ സമർപ്പിക്കാമെന്നും ജാമ്യാപേക്ഷയുടെ ഭാഗമായി പറഞ്ഞിരുന്നു.

തന്റെ കയ്യിലുണ്ടായിരുന്നത് പുലിപല്ല് ആണെന്ന് അറിയില്ലായിരുന്നു എന്നും രഞ്ജിത് കുമ്പിടി എന്നയാളാണ് മാല നൽകിയത് എന്നും വേടൻ പറഞ്ഞു. എന്നാൽ ഇയാളെ ഇതുവരെയായി കണ്ടെത്താനായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News