
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മികച്ച നടനുള്ള നേട്ടം കൊയ്ത മഹാനടൻ മമ്മൂട്ടിയെ അഭിനന്ദിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. അഭിനയ ലോകത്തിന്റെ ലയണൽ മെസിയാണ് മമ്മൂട്ടിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താരതമ്യമില്ലാത്ത മഹാശിഖരങ്ങൾ ഇനിയും മമ്മൂട്ടി കീഴടക്കട്ടെയെന്നും സ്നേഹ പൂർവമുള്ള ആലിംഗനങ്ങളെന്നും എം എ ബേബി കൂട്ടിച്ചേർത്തു.
മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ ഫെമിനിച്ചി ഫാത്തിമയ്ക്ക് നല്ല ഉള്ളടക്കമുള്ള സിനിമയാണെന്നും എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ചറിയില്ലെന്നും ആർട്ടിക്കിൾ എടുത്ത് കളഞ്ഞത് ഭരണഘടനയുടെ അന്തസ്സത്തയ്ക്കെതിരായ നടപടി ആയിരുന്നുവെന്നും എം എ ബേബി ഓർമിപ്പിച്ചു. അതാണ് ഉള്ളടക്കമെങ്കിൽ സന്തോഷമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോഡ്സെയെ കുറിച്ചുള്ള സിനിമയ്ക്കും അവാർഡ് കൊടുക്കുന്ന സാഹചര്യമാണ് ഇന്ത്യയിൽ രൂപപ്പെട്ട് വരുന്നതെന്നും എം എ ബേബി വിമർശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

