
പഹൽഗാം ഭീകാരാക്രമണo സുരക്ഷാ വീഴ്ചയുടെ ഫലമെന്ന് സി.പിഐ.എം. പോളിറ്റ് ബ്യൂറോ. ഭീകരാക്രമണത്തിന്റെ മറവിൽ മുസ്ലീങ്ങൾക്കും കശ്മീരികൾക്കും എതിരായി നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളെയും പി ബി അപലപിച്ചു. തീവ്രവാദികളുടെ വീടുകൾ തകർക്കുന്ന നടപടികൾ നിരപരാധികളായ കുടുംബങ്ങളെ ബാധിക്കുന്നുവെന്നും അത്തരം നടപടികൾ സൈന്യം സ്വീകരിക്കരുതെന്നും സി.പി.ഐ എം. പ്രസ്താവനയിൽ പറഞ്ഞു.
ജാതി സെൻസസ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച കേന്ദ്രസർക്കാർ അതിന്റെ മറ്റു വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്നും പിബി കുറ്റപ്പെടുത്തി. ഉടൻ തന്നെ പൊതു സെൻസസ് നടത്തുന്നതിനുള്ള ഷെഡ്യൂൾ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണമെന്നും സിപിഐഎം പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.
അതേസമയം വഖഫ് നിയമം നടപ്പിലാക്കിയതിന് പിന്നാലെ മതപരമായ ധ്രുവീകരണത്തിനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും സി.പി.ഐ എം. പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.
ALSO READ: ‘സിപിഐഎം പ്രതിനിധി സംഘം 12 ന് ശ്രീനഗർ സന്ദർശിക്കും’: എം എ ബേബി
സുപ്രീംകോടതി വിധികളെ മോദി സർക്കാർ വെല്ലുവിളിക്കുകയാണെന്നും ഉപരാഷ്ട്രപതിയും ബിജെപി നേതാക്കളും നടത്തിയ പ്രസ്താവനകൾ ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നതെന്നും പി ബി കുറ്റപ്പെടുത്തി. അതോടൊപ്പം ഗാസയിലും പലസ്തീനിലും തുടരുന്ന ആക്രമണങ്ങളെ പോളിറ്റ് ബ്യൂറോ അപലപിച്ചു.
ALSO READ: പഹൽഗാം ഭീകരാക്രമണം: യുദ്ധസമാന സാഹചര്യം നേരിടാൻ ആയുധ ഫാക്ടറികളിലെ അവധികൾ റദ്ദാക്കി ഇന്ത്യ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here