
നാളെ ആരംഭിക്കുന്ന ലോകകപ്പിൽ നിന്ന് ഇന്ത്യൻ പേസർ ഹർഷിത് റാണ പുറത്താകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ് ഫെബ്രുവരി 7-നാണ് ആരംഭിക്കുന്നത്. എന്നാൽ ചാമ്പ്യൻഷിപ്പ് ആരംഭിക്കാൻ 24 മണിക്കൂറിൽ താഴെ സമയം മാത്രം ശേഷിക്കേ, റാണയുടെ ലഭ്യതയെക്കുറിച്ച് വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്.
ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് നടത്തിയ പ്രതികരണമാണ് ആരാധകരിൽ ആശങ്ക വർധിപ്പിച്ചത്. ടീമിലെ ചില കളിക്കാരുടെ ഫിറ്റ്നസ് പ്രശ്നങ്ങളെക്കുറിച്ച് സൂചന നൽകിയ അദ്ദേഹം, ഹർഷിത് റാണയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനായിട്ടില്ലെന്ന് വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. 24 കാരനായ താരം പുറത്താകുന്ന പക്ഷം, മുഹമ്മദ് സിറാജ് ടീമിലേക്ക് തിരികെ എത്തിയേക്കും.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വാം അപ്പ് മത്സരത്തിനിടെ റാണ കളം വിട്ടത് ആരാധകർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. പരിക്കാണ് റാണയെ വലയ്ക്കുന്നതെന്നാണ് വിവരം. യുവതാരമായ ഹർഷിത് റാണയുടെ അഭാവം ഇന്ത്യൻ ബോളിംഗ് നിരയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

