അനില്‍ അംബാനിയുടെ 3,000 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

anil-ambani-ed-attachment

അനില്‍ അംബാനിയുടെ 3,084 കോടി രൂപ വിലമതിക്കുന്ന 40 സ്വത്തുക്കള്‍ എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ ഡി) താത്കാലികമായി കണ്ടുകെട്ടി. മുംബൈയിലെ പാലി ഹില്ലിലുള്ള വീട്, ഡല്‍ഹിയിലെ റിലയന്‍സ് സെന്റര്‍ പ്രോപ്പര്‍ട്ടി, ഡല്‍ഹി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, കിഴക്കന്‍ ഗോദാവരി എന്നിവിടങ്ങളിലെ മറ്റ് സ്വത്തുക്കള്‍ അടക്കമാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് നടപടി.

ഒക്ടോബര്‍ 31-ന് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പി എം എല്‍ എ) സെക്ഷന്‍ 5(1) പ്രകാരം ഉത്തരവുകള്‍ പുറപ്പെടുവിക്കുകയായിരുന്നു. ഓഫീസ് പരിസരം, റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, ഭൂമി എന്നിവയുള്‍പ്പെടെയുള്ള സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയത്. കുറ്റകൃത്യങ്ങളുടെ വരുമാനം കണ്ടെത്തുന്നതും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതും തുടരുകയാണെന്ന് ഇ ഡി അറിയിച്ചു.

Read Also: ബിഹാറിൽ പിഎം ആവാസ് യോജന: ‘കൈക്കൂലി’ നൽകിയിട്ടും വീടുകൾ പൂർണമല്ല; കേരളത്തിൽ ലൈഫ് മിഷൻ വ്യത്യസ്തമാകുന്നത് ഇതുകൊണ്ട്

റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡും (ആർ എച്ച് എഫ് എൽ) റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡും (ആർ സി എഫ് എൽ) പൊതു ഫണ്ട് വകമാറ്റിയും വെളുപ്പിക്കലും നടത്തിയെന്നാണ് കേസ്. 2017- 19 കാലയളവില്‍, യെസ് ബാങ്ക് ആർ എച്ച് എഫ് എലിൽ 2,965 കോടി രൂപയും ആർ സി എഫ് എലില്‍ 2,045 കോടി രൂപയും നിക്ഷേപിച്ചിരുന്നു. 2019 ഡിസംബറോടെ ഇവ നിഷ്‌ക്രിയ നിക്ഷേപങ്ങളായി മാറി. ആർ എച്ച് എഫ് എലിന് 1,353.50 കോടി രൂപയും ആർ സി എഫ് എലിന് 1,984 കോടി രൂപയും കുടിശ്ശികയുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News