
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വ്യാജ ലിവ്-52 ഗുളിക നിർമ്മിച്ച 5 പേർ അറസ്റ്റിലായി. പ്രതികളിൽ നിന്നും 50,000 വ്യാജ ഗുളികകളും, 500 കവറുകളും, 1200 ക്യാപുകളും, കണ്ടെയ്നറുകളും ഒരു വാഗ്നറും കണ്ടെടുത്തു.
വ്യാജ ഗുളികകൾ വ്യാപകമായി നിർമ്മിക്കുന്നതായി ഹിമാലയൻ കമ്പനി ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസിൽ പരാതി നൽകിയതെന്ന് ഡിസിപി സുരേന്ദ്ര നാഥ് തിവാരി പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ മുറാദ് നഗറിലെ ഒരു വ്യാജ അഡ്രസിൽ നിന്നും ഗുളികകൾ കൊറിയറായി അയച്ചതായി വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഗാസിയാബാദ് സ്വദേശികളായ മയങ്ക് അഗർവാൾ(41), തുഷാർ താക്കൂർ ( 25), ആകാശ് താക്കൂർ( 28), നിതിൻ ത്യാഗി(44), ഡൽഹി സ്വദേശിയായ അനൂപ് ഗാർഗ് (40) എന്നിവരെ അറസ്റ്റ് ചെയ്തു. തുഷാർ താക്കൂർ പാരമെഡിക്കൽ വിദ്യാർഥിയാണ്. കൃത്യത്തിന്റെ മാസ്റ്റർ മൈൻഡ് മയങ്ക് അഗർവാളാണെന്ന് പൊലീസ് പറഞ്ഞു.
Also read: കാനഡയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു; കുറ്റവാളികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം
ഭാരതീയ ന്യായസംഹിത 318(4) പ്രകാരം (വഞ്ചന), 336(3) (വഞ്ചനയ്ക്കായി വ്യാജ രേഖ ചമയ്ക്കൽ), 274 (ഭക്ഷണത്തിൽ മായം ചേർക്കൽ), 276 ( മരുന്നിൽ മായം ചേർക്കൽ) എന്നീ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

