
കോഴിക്കോട് മാവൂരിൽ സഹോദരങ്ങളെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ, മുസ്ലീംലീഗ് നേതാവിൻ്റെ മകനെതിരെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി. കൊടിയത്തൂർ പഴം പറമ്പ് സ്വദേശി ഇർഫാനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായും മാവൂർ പൊലീസ് അറിയിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്, മുസ്ലീംലീഗ് മെമ്പർ ആയിഷ ചേലപ്പുറത്തിന്റെ മകനാണ് പ്രതിയായ ഇർഫാൻ.
മർദ്ദനമേറ്റ തൻസീഫുമായി പ്രതി ഇർഫാനുള്ള സാമ്പത്തിക ഇടപാടാണ് അക്രമത്തിലും സഹോദരങ്ങളെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താനുള്ള ശ്രമത്തിലും കലാശിച്ചത്. അപകടം വരുത്തിയ ശേഷം രക്ഷപ്പെട്ട ഇർഫാനായി സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മാവൂർ പൊലീസ്. രക്ഷപെടാൻ സഹായിച്ചെന്ന് കരുതുന്നവരെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്, മുസ്ലീംലീഗ് മെമ്പർ ആയിഷ ചേലപ്പുറത്തിന്റെ മകനാണ് പ്രതിയായ ഇർഫാൻ.
പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി. മർദ്ദനത്തിൽ പരുക്കേറ്റ തൻസീഫും, കാർ ഇടിച്ച് ഗുരുതമായി പരുക്കേറ്റ സഹോദരങ്ങളായ തസ്‌നീം, തൻസീൽ എന്നിവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ശനിയാഴ്ചയാണ് അയൽവാസിയും സുഹൃത്തുമായ ഇർഫാൻ,
തൻസീഫിനെ വീട്ടിലെത്തി മർദ്ദിച്ചത്. ഇത് ചോദിക്കാനായി ഇർഫാനെ അന്വേഷിച്ച് ബൈക്കിൽ വരുകയായിരുന്ന സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താനാണ് പ്രതി ശ്രമിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

