
പൂനെ: മഹാരാഷ്ട്രയിലെ പുനെയിൽ മയക്കുമരുന്ന് നൽകി യുവാവിനെ ലൈംഗികമായി പീഡിപ്പിച്ച് അശ്ലീല ചിത്രങ്ങൾ പകർത്തിയശേഷം 2 ലക്ഷം രൂപ ആവശ്യപ്പെട്ട 42 കാരിക്കെതിരെ പൊലീസ് കേസ് എടുത്തു. സംഭവത്തിൽ യുവാവ് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് യുവതിക്കെതിരെ കേസെടുത്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, യുവാവിനെ വിളിച്ചുവരുത്തി, ശീതളപാനീയത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകി അബോധാവസ്ഥയിലാക്കി. യുവാവ് അബോധാവസ്ഥയിലായിരിക്കുമ്പോൾ, യുവതി ഇദ്ദേഹത്തെ ലൈംഗികമായി പീഡിപ്പിക്കുകയും ഈ രംഗങ്ങളുടെ അശ്ലീല ചിത്രങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
തുടർന്ന്, ഈ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതി യുവാവിൽ നിന്ന് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ പൊതുസമൂഹത്തിൽ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ യുവാവ് പണം നൽകാൻ തയ്യാറായില്ല. പൊലീസിൽ പരാതി നൽകുകയും ചെയ്തു.
യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, യുവതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും, ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

