
ഭുവനേശ്വർ: ഒഡിഷയിൽ പ്രായപൂർത്തിയാകാത്ത ഏഴോളം പെൺകുട്ടികളെ സംസ്‌കൃതം അധ്യാപകൻ പീഡനത്തിനിരയാക്കി. ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലെ ഒരു സ്കൂളിലാണ് സംഭവം. പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ 36 കാരനായ അധ്യാപകൻ ഒളിവിൽ പോയി. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ആദ്യമായല്ല, ഇയാൾക്കെതിരെ പീഡന പരാതി വരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മുമ്പും പരാതി വന്നപ്പോൾ സ്കൂൾ അധികൃതർ ‘മുന്നറിയിപ്പ്’ മാത്രം നൽകി ഒതുക്കി എന്നും ആരോപണമുണ്ട്. ഏഴോളം കുട്ടികൾ ഒരുമിച്ച് പരാതി നൽകിയപ്പോൾ മാത്രമാണ് പ്രിൻസിപ്പൽ പൊലീസിൽ അറിയിച്ചത്. അപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.
ALSO READ; കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡി എം എയുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
പരാതിയുടെ അടിസ്ഥാനത്തിൽ, അധ്യാപകനെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 74 (സ്ത്രീയുടെ മാന്യതയെ വ്രണപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം), 75 (ലൈംഗിക പീഡനം), 351 (2) [ക്രിമിനൽ ഭീഷണി], പോക്സോ നിയമത്തിലെ സെക്ഷൻ 8 (ലൈംഗിക ആക്രമണം), 12 (ലൈംഗിക പീഡനം) എന്നിവ പ്രകാരം കേസെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂലൈയിൽ സിക്കിമിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

