
കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട. എംഡി എം എയുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.
എംഡി എം എയുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ . ഡാൻസാഫ് സംഘവും പന്തീരാങ്കാവ് പോലീസും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. നായകളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പോലീസ് പിടികൂടിയത്. പന്തീരങ്കാവ് കുഴൽ നടക്കാവ് കുഞ്ഞാമൂലയിൽ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിനു മുന്നിൽ വച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 30 ഗ്രാം എം ഡി എം എ യുമായാണ് മൂന്നു പേരെ അസി കമ്മീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫു സംഘവും പന്തീരങ്കാവ് പോലീസും ചേർന്ന് പിടികൂടിയത്.
അരീക്കാട് നല്ലളം ഏർചാം വീട്ടിൽ അബ്ദുൽ സമദ് സഹോദരൻ ഏർചാം വീട്ടിൽ സാജിദ് ജമാൽ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അറഫ നദീർ എന്നിവരാണ് പിടിയിലായത്. 2024 ഇൽ ഇവരെ 18 കിലോഗ്രാം കഞ്ചാവുമായി ബംഗളൂരു പോലീസ് പിടി കൂടിയിരുന്നു ജയിൽവാസം അനുഭവിച്ച് ജാമ്യത്തിൽ ഇറങ്ങിയതാണ്.അറഫ നദീർ കഞ്ചാവ് കേസിൽ ഒന്നര വർഷം ശിക്ഷ അനുഭവിച്ച് കഴിഞ്ഞ ഓഗസ്റ്റ് 15 ന് ബംഗളൂരു ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതാണ്.
സാജിദും നദീറും തമ്മിൽ ജയിലിൽ വെച്ചാണ് പരിചയപ്പെടുന്നത്. മയക്കുമരുന്ന് കച്ചവടം ചെയ്യുന്നതിന് വേണ്ടിയാണ് ജാമ്യത്തിൽ ഇറങ്ങിയ നദീറിനെ സാജിദ് ജമാൽ കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തിയത്. മാത്രമല്ല നദീറിനെ ജാമ്യത്തിൽ ഇറങ്ങുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം നൽകിയതും സാജിദ് ആയിരുന്നു.
ഇവർ മുൻപ് പല തവണകളായി വൻതോതിൽ എം ഡീ എം എ ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ട എത്തിച്ച് വിൽപ്പന നടത്തിയിട്ടുണ്ട്. പ്രധാനമായും വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യം വച്ചാണ് ഇവർ കച്ചവടം നടത്തിവരുന്നത്.
പോലീസുകാരോ മറ്റ് അപരിചിതരോ തങ്ങളുടെ താമസസ്ഥലത്തേക്ക് കടന്നുവരുന്നത് തടയുന്നതിന് വേണ്ടി റൂമിനു മുമ്പിൽ വളരെ അപകടകാ രികളായ റോട്ട് വീലർ ജർമ്മൻ ഷെപ്പേർഡ് തുടങ്ങിയ ബ്രീഡുകളെ ഇവർ വളർത്തിയിരുന്നു .പോലീസിനെ കണ്ടതോടെ നായകളെ അഴിച്ചുവിടാൻ ശ്രമിച്ചെങ്കിലും സമയോചിതമായ ഇടപെടലിലൂടെ പോലീസ് ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു.
ALSO READ : ബലാത്സംഗത്തിന് ശ്രമിച്ചെന്ന വനിതാ നേതാവിന്‍റെ പരാതി; ബിജെപി ന്യൂനപക്ഷ മോർച്ചാ നേതാവ് സുബൈർ ബാപ്പു അറസ്റ്റിൽ
നഗരത്തിനകത്തുംപുറത്തു മായി അടുത്തിടെ പിടിച്ച നിരവധി മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെട്ടവർക്ക് വൻ അളവിൽ എം ഡി എം എ എത്തിച്ചു നൽകിയത്. സഹോദരന്മാരായ അബ്ദുൽസമദും സാജിദ് ജമാലും ആണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

