സുധാകരൻ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്; കാത്തിരിക്കുന്നത് വിശദമായ ചോദ്യാവലി

മോന്‍സൺ മാവുങ്കാലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സുധാകരനെതിരെ വ്യക്തമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ട്.

ALSO READ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ക്വട്ടേഷൻ തലവൻ പിടിയിൽ

ചോദ്യംചെയ്യലിനായി ക്രൈംബ്രാഞ്ചിന്റെ മുൻപിലെത്തുന്ന സുധാകരനെ കാത്തിരിക്കുന്നത് നിരവധി ചോദ്യങ്ങളടങ്ങിയ വിശദമായ ചോദ്യാവലിയാണ്. പ്രധാനമായും മൂന്ന് കാര്യങ്ങളിലാകും ക്രൈംബ്രാഞ്ച് സുധാകരനെ ചോദ്യം ചെയ്യുക. മോന്‍സണുമായുള്ള ബന്ധം, മോന്‍സണിന്റെ വീട് ഇടയ്ക്കിടയ്ക്ക് സന്ദർശിച്ചതിന്റെ ലക്ഷ്യം തുടങ്ങിയവ ചോദ്യാവലിയിൽ ഉണ്ട്. തന്റെ രോഗം ഭേദപ്പെടുത്താൻ പോയതാണെന്നാണ് സുധാകരൻ വാർത്താസമ്മേളനത്തിലടക്കം വ്യക്തമാക്കിയത്. ഇത് കൂടാതെ മോന്‍സണുമായുള്ള സാമ്പത്തിക ഇടപാടുകൾ, എബിൻ എബ്രഹാമും മോൻസണുമായുള്ള സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചോദ്യങ്ങൾ.

ALSO READ: ദളപതിയുടെ പിറന്നാള്‍ ദിനത്തില്‍ സ്വര്‍ണ്ണ മോതിരം മുതല്‍ പെട്രോളും ബിരിയാണിയും, ആഘോഷമാക്കി ആരാധകര്‍

ഇവയ്ക്ക് പുറമെ മോൻസണെ ന്യായീകരിച്ചുകൊണ്ട് സുധാകരൻ കണ്ണൂരിൽ നടത്തിയ പത്രസമ്മേളനത്തെക്കുറിച്ചും ക്രൈംബ്രാഞ്ച് വിശദീകരണം തേടും. പത്രസമ്മേളനത്തിന്റെ ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. പത്രസമ്മേളനത്തിൽ മോൻസണിനെ തള്ളിപ്പറയാൻ സുധാകരൻ തയ്യാറായിരുന്നില്ല. മോൻസണിനെ ശത്രുപക്ഷത്ത് താൻ നിർത്തില്ലെന്നും തനിക്ക് അയാൾ ഒരുപാട് ഉപകാരങ്ങൾ ചെയ്തുതന്നിട്ടുണ്ട് എന്നുമായിരുന്നു സുധാകരന്റെ ന്യായീകരണം. പത്രസമ്മേളനത്തിലും സുധാകരൻ താൻ അസുഖം കാണിക്കാനാണ് മോൻസണിന്റെയടുക്കൽ എത്തിയതെന്ന് വിശദീകരിച്ചിരുന്നു.

അതേസമയം, പാർട്ടിയുടെ ഉള്ളിത്തന്നെ സുധാകരന്റെ ഇ അഭിപ്രായപ്രകടനങ്ങളോട് വിയോജിപ്പ് ഉയർന്നുതുടങ്ങിയിട്ടുണ്ട്. ദയയും ദാക്ഷിണ്യവും അര്‍ഹിക്കാത്തവനെന്ന് കോടതി വിധിച്ച മോന്‍സണെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച കെ.പി.സി.സി അധ്യക്ഷന്റെ നടപടിയാണ് മറ്റു നേതാക്കളെ വെട്ടിലാക്കിയത്.

ALSO READ: ടൈറ്റാനിക്കിൻ്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റൻ പൊട്ടിത്തെറിച്ച് അഞ്ച് യാത്രികരും മരിച്ചു

കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉൾപ്പെടെയുള്ളവർ സുധാകരനെതിരെ പരസ്യനിലപാട് എടുത്തിരുന്നു. വി.എം സുധീരന്‍ ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ സുധാകരന്റെ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തരുമാണ്. തള്ളിപ്പറയാന്‍ കഴിയാത്ത തരത്തിലുള്ള എന്തു ബന്ധമാണ് സുധാകരന്‍ മോന്‍സണും തമ്മിലുള്ളത് എന്നാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel