ലോട്ടറി വിൽപനയിൽ പൊലീസുകാർക്ക് സംശയം തോന്നി; അന്വേഷണത്തിൽ ഒളിച്ചു താമസിച്ച മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളായ സഹോദരങ്ങൾ അറസ്റ്റിൽ

തമിഴ്നാട്ടിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രണ്ടു പേരെ ആറന്മുള പൊലീസ് പിടികൂടി .ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിൽ കോഴഞ്ചേരി തെക്കേ മലയിൽ ഒളിവിൽ താമസിക്കുകയായിരുന്ന തമിഴ്നാട് തിരുനെൽവേലി, പള്ളി കോട്ടൈ, നോർത്ത് സ്ട്രീറ്റിൽ ഗണേശൻ മകൻ പള്ളികോട്ടെ മാടസ്വാമി എന്ന് വിളിക്കുന്ന മാടസ്വാമി (27), ഇയാളുടെ സഹോദരൻ ഊട്ടി ശെമ്മാരി എന്ന് വിളിക്കുന്ന സുഭാഷ് (25 ) എന്നിവരാണ് പിടിയിലായത്.

ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചുവരുന്ന അതിഥി തൊഴിലാളികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. സംശയാസ്പദമായി കണ്ട ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും , തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ടും നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ക്രിമിനൽ പശ്ചാത്തലം വെളിവായതും തമിഴ്നാട് പൊലീസ് തേടുന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളാണ് ഇവർ എന്നും മനസ്സിലായതും. കേരള പൊലീസിന്റെ അന്വേഷണ മികവിന്റെ വലിയൊരു ഉദാഹരണമാണ് ഈ കേസ്.

ALSO READ:‘നമ്മെ വിഭജിച്ചു നിർത്തുന്നതിന് കാരണം ദൈവമാണെങ്കിൽ ദൈവത്തെ ഇല്ലാതാക്കണം മതമാണെങ്കിൽ മതത്തെയും’ ഇന്ന് തന്തൈ പെരിയാർ ജയന്തി

അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിനായി കോഴഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള ഓമല്ലൂരിൽ എത്തിയ പൊലീസുകാരായ ഉമേഷും നാസറും അവിടെ വെച്ച് ലോട്ടറി വിൽക്കുന്ന 2 ആളുകളെ കണ്ടു. ഇവരുടെ മുഖ ഭാവത്തിൽ ഉമേഷിന് സംശയം തോന്നി. എന്നാൽ ഇവർ അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിനായി പോകുകയായിരുന്നു. പിന്നീട് ഇവിടേക്ക് തിരിച്ചെത്തിയ പൊലീസുകാർ ഈ ലോട്ടറി വില്കുന്നവരുടെ കാലിലെ മുറിവ് ശ്രദ്ധിച്ചു. മാത്രവുമല്ല ഇവരുടെ കയ്യിൽ അധികമായി ലോട്ടറിയും ഇല്ലായിരുന്നു. ഈ സാഹചര്യത്തിൽ സംശയം തോന്നി പൊലീസ് ഇവരെ ആറമുള പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു. തമിഴ്നാട്ടിലെ ഇവരുടെ വിലാസം വാങ്ങി തമിഴ്നാട് പൊലീസുമായി ബന്ധപ്പെടുകയും ചെയ്തതിലൂടെ ഇവർ കൊടും കുറ്റവാളികൾ ആണെന്ന് കണ്ടെത്തിയത്.

തമിഴ്നാട്ടിലെ മൂന്ന് കൊലപാതക കേസുകൾ, കവർച്ച കേസുകൾ ഉൾപ്പടെ 19 കേസുകളിൽ പ്രതിയാണ് മാടസ്വാമി. മൂന്നു കൊലക്കേസുകൾ ഉൾപ്പെടെ 11 ഓളം കേസുകളിലെ പ്രതിയാണ് സുഭാഷ്. കഴിഞ്ഞ നാല് വർഷമായി ഇവരുടെ മാതാപിതാക്കൾ തെക്കേ മലയിലും പരിസരപ്രദേശങ്ങളിലും വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ആറു മാസമായി രണ്ടു പേരും കൂടി മാതാപിതാക്കളോടൊപ്പം വന്നു താമസിച്ച് കോഴഞ്ചേരിയിലും തെക്കേമലയിലും ലോട്ടറി വില്പന നടത്തിവരികയായിരുന്നു. ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ആളുകളുടെ വിവരങ്ങൾ സ്റ്റേഷനിൽ അറിയിക്കാത്ത ആൾക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്.

ALSO READ:ലോൺ ആപ്പ്; ആത്മഹത്യ ചെയ്ത യുവാവിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും

ഇവരെ പത്തനംതിട്ട ഡിവൈഎസ്പി S നന്ദകുമാർ , ആറന്മുള ഇൻസ്പെക്ടർ സി കെ മനോജ് ,എസ് ഐ ജയൻ SI ജോൺസൺ, ഹരി കൃഷ്ണൻ , രമ്യ ത്ത്, സുനിൽ ,വിനോദ് എന്നിവർ അടങ്ങിയ സംഘം വിശദമായി ചോദ്യംചെയ് ശേഷം തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ്.

ആറന്മുള പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ ഉമേഷ് ടി നായർ ,നാസർ ഇസ്മായിൽ എന്നി പൊലീസുകാരുടെ മനസ്സിൽ തോന്നിയ സംശയങ്ങൾ ആണ് ഈ രണ്ടു കൊടും കുറ്റവാളികളെ കണ്ടെത്താൻ കഴിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News