
പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യാ പാക് ബന്ധം വഷളായതിനെ തുടർന്ന് ഒരു വിവാഹം അനിശ്ചിതാവസ്ഥയിലായി. ഏപ്രിൽ 30 ന് നടക്കേണ്ട വിവാഹത്തിനായുള്ള ബരാത്ത് (വരന്റെ വിവാഹ ഘോഷയാത്ര) വ്യാഴാഴ്ച വാഗാ – അട്ടാരി അതിർത്തിയിലെത്തിയെങ്കിലും പാകിസ്ഥാനിലേക്കുള്ള പ്രവേശനം നിഷേധിക്കുകയായിരുന്നു.
നാല് വർഷങ്ങൾക്ക് മുമ്പായിരുന്നു രാജസ്ഥാനിലെ ബാർമർ എന്ന ഗ്രാമത്തിലെ ഷൈതാൻ സിംഗും പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ അമർകോട്ട് ജില്ലയിലെ കേസർ കൻവറും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. ഇരുരാജ്യങ്ങളുടേയും അതിർത്തി പ്രദേശങ്ങളിൽ ജീവിക്കുന്ന മനുഷ്യർ സാംസ്കാരികവും കുടുംബപരവുമായ ബന്ധം പങ്കിടുന്നുണ്ട്. പരമ്പരാഗത ആചാരങ്ങൾക്കനുസൃതമായാണ് ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്.
വിവാഹനിശ്ചയം കഴിഞ്ഞതിനുശേഷം പാകിസ്ഥാനിലേക്ക് പോകുന്നതിനായുള്ള വിസയ്ക്കായി മൂന്നു വർഷമായി പരിശ്രമിക്കുകയായിരുന്നു ഷൈതാൻ സിംഗും കുടുംബവും. കഴിഞ്ഞ ഫെബ്രുവരി 18നാണ് ഇവർക്ക് പാകിസ്ഥാനിലേക്കുള്ല വിസ ലഭിച്ചത്. ഏപ്രിൽ 30 ആയിരുന്നു വിവാഹ തീയതി. വിസ കാലാവധി മെയ് 12ന് അവസാനിക്കുകയും ചെയ്യും.
എനിക്ക് മറ്റു മാർഗങ്ങളില്ല കാത്തിരിക്കുക അതാണ് എന്റെ മുന്നിലെ ഏക പോംവഴി വിവാഹം മുടങ്ങിയതിനെ പറ്റി ഷൈതാൻ സിംഗ് ന്യൂസ് ഏജൻസിയായ എ എൻ ഐയോട് പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

