മൂന്ന് മാസത്തോളം കസ്റ്റംസിന്‍റെ തടവിലായ വളർത്തു പക്ഷി; നീണ്ട നാളുകളുടെ നിയമ പോരാട്ടം; ഒടുവിൽ ജെസിന് ചാർളി സ്വന്തം

ചിലർ അവരുടെ വളർത്തു മൃഗങ്ങളെ ജീവിതത്തോട് ചേർത്ത് നിർത്തും. അത്തരത്തിൽ തന്റെ പെറ്റിനെ ഏറെ സ്നേഹിക്കുന്ന ജെസ് അഡ്‌ലാർഡിന്റെ സ്റ്റോറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. സാങ്കേതിക കാരണങ്ങൾ ചൂണ്ടികാട്ടി ലണ്ടനിലെ ഹീത്രൂ എയർപോർട്ടിലെ കസ്റ്റംസ് ജെസ് അഡ്‌ലാർഡിന്റെ വളർത്തു പക്ഷി ചാർളിയെതടഞ്ഞു വെച്ചിരുന്നു. നീണ്ട നാളുകളുടെ പോരാട്ടങ്ങൾക്കൊടുവിൽ കസ്റ്റംസ് ചാർളിയെ വിട്ടയക്കാൻ തീരുമാനിച്ചു. 2019 ഡിസംബറിൽ ആയിരുന്നു ജെസ് അഡ്‌ലാർഡ് ചാർളിയെ സ്വന്തമാക്കിയത്. ഇരുവരും തമ്മിൽ പറഞ്ഞറിയിക്കാനാവാത്ത സ്നേഹമാണ് ഉള്ളതെന്ന് ജെസ്സിന്‍റെ ഭർത്താവ് ജോ പറയുന്നത്.

also read: ‘അത് ലോക്കാ മോനെ ഇങ്ങ് പോരെ’, കമന്റ് ബോക്സ് ഓഫ് ചെയ്യാൻ കാരണമുണ്ട്, വെളിപ്പെടുത്തി നമിത പ്രമോദ്

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഒടുവിൽ ജെസ് അഡ്‌ലാർഡും ചാർളിയും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. 2022 നവംബറിൽ പക്ഷിയുടെ ഉടമ ജെസ് അഡ്‌ലാർഡ് പെൻസിൽവാനിയയിൽ നിന്ന് യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് താമസം മാറി. പക്ഷേ, അന്ന് അവൾക്ക് തന്‍റെ വളർത്തു പക്ഷിയായ ചാർളിയെ ഒപ്പം കൂട്ടാൻ സാധിച്ചില്ല. എന്നാൽ പേപ്പർ വർക്കുകൾ ശരിയായ ശേഷം ചാർളി ഒമ്പത് മാസത്തിന് ശേഷം യുകെയിൽ എത്തേണ്ടതായിരുന്നു. പക്ഷെ 2023 സെപ്റ്റംബറിൽ ലണ്ടനിലെ ഹീത്രൂ എയർപോർട്ടിലെത്തിയ ചാർളിയുടെ പെർമിറ്റ് ലഭ്യമായിട്ടില്ലെന്ന് ചൂണ്ടികാട്ടി ജെസ്സിനൊപ്പം വിട്ടയക്കാൻ കസ്റ്റംസ് തയ്യാറായില്ല. അതോടെ ചാർളി കസ്റ്റംസിന്‍റെ കൈയ്യിലാവുകയായിരുന്നു.

also read: മധ്യപ്രദേശ് – ഛത്തിസ്ഗഡ് തെരഞ്ഞെടുപ്പ്: കനത്ത പോളിംഗ്; ഒരു മരണം

തുടർന്ന് 33 കാരിയായ ജെസ്സും ഭർത്താവ്‌ ജോയും ചാർളിയെ വിട്ടു കിട്ടുന്നതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു. ബ്രിട്ടീഷ് വാർത്താ ഏജൻസിയായ എസ്‌ഡബ്ല്യുഎൻഎസിനോട് അവർ തങ്ങളുടെ അവസ്ഥ വിവരിക്കുകയും തുടർന്ന് വാർത്താ ഏജൻസി ഇവരുടെ വിഷയത്തിൽ ഇടപെടുകയും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്തും. ഒടുവിൽ 3 മാസത്തെ കസ്റ്റംസ് തടവിന് ശേഷം ചാർളി കഴിഞ്ഞ ദിവസം തന്‍റെ ഉടമയ്ക്കൊപ്പം ചേർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News