
നോർവേ ചെസ് 2025 ടൂർണമെന്റിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ മുൻലോക ചാമ്പ്യൻ മാഗ്നസ് കാൾസണെ പരാജയപ്പെടുത്തി നിലവിലെ ലോക ചാമ്പ്യൻ ഡി ഗുകേഷ്. ആറാം റൌണ്ടിലാണ് കാൾസണെതിരെ ആധികാരി വിജയം നേടിയത്. ക്ലാസിക്കല്‍ ഗെയിമിലൂടെ ഇതാദ്യമായാണ് ഗുകേഷ് മാഗ്നസ് കാള്‍സണെ പരാജയപ്പെടുത്തുന്നത്. തന്റെ പരാജയത്തിന്റെ നിരാശ അദ്ദേഹം തീർത്തത് ടേബിളിൽ ഇടിച്ചായിരുന്നു. തുടർന്ന് ഹസ്തദാനം നൽകി അദ്ദേഹം ഗുകേഷിനെ അഭിനന്ദിച്ചു. ഇതിന്റെ വീഡിയോ നോർവേ ചെസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ടായിരുന്നു. വളരെവേഗമാണ് വീഡിയെ വൈറലായത്. 34 കാരനായ നോർവീജിയൻ ഗ്രാൻഡ്മാസ്റ്റർക്ക് കളിയുടെ അവസാനത്തിൽ സംഭവിച്ച പിഴവ് മുതലെടുത്തായിരുന്നു ഗുകേഷിന്റെ വിജയം.
നാല് മണിക്കൂറിലധികം നീണ്ട കളിയിൽ 62 നീക്കൾക്കൊടുവിലാണ് കാൾസണെതിരെ വിജയം ഉറപ്പിക്കാൻ ഗുകേഷിനായത്. തന്റെ കരിയറില്‍ താനും ഒരുപാട് തവണ മേശമേല്‍ ഇടിച്ചിട്ടുണ്ടെന്ന് ഗുകേഷ് മത്സരശേഷം പറഞ്ഞു.
സ്റ്റാവഞ്ചറിൽ സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്ന കാൾസൺ, മികച്ച സ്ഥാനത്ത് നിന്ന് സമ്മർദ്ദം ചെലുത്തി കളിയുടെ ഭൂരിഭാഗവും മേൽക്കൈ നേടിയതായി തോന്നി. എന്നാൽ ഗുകേഷ് അച്ചടക്കത്തോടെയും സംയമനത്തോടെയും പ്രതിരോധിച്ചു, കൃത്യമായ പ്രത്യാക്രമണത്തിലൂടെ കളിയെ തലകീഴായി മാറ്റി, ടൂർണമെന്റിന്റെ വേഗതയേറിയ കളിയോട് സാമ്യമുള്ള രീതിയിൽ രൂപകൽപ്പന ചെയ്ത ഇൻക്രിമെന്റ് സമയ നിയന്ത്രണത്തിൽ കാൾസൺ പതറി.
Gukesh just defeated Magnus Carlsen🔥
— Anisht Dev (@cricketcoast) June 1, 2025
Look at Magnus's frustration! 🤣🤣 pic.twitter.com/zlPQJcgs1I
നോർവേ ചെസ്സിൽ ഇത്രയും വർഷങ്ങൾക്കിടെ രണ്ടാം തവണയാണ് ഒരു ഇന്ത്യൻ കൗമാരക്കാരൻ ക്ലാസിക്കൽ ഫോർമാറ്റിൽ കാൾസണെ പരാജയപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം അത് ആർ പ്രഗ്നാനന്ദയായിരുന്നു; ഈ വർഷം നിലവിലെ ലോക ചാമ്പ്യനും അദ്ദേഹത്തോടൊപ്പം ചേർന്നു. കളിയുടെ ഭൂരിഭാഗവും കാൾസൺ നിയന്ത്രണത്തിലാണെന്ന് തോന്നിയെങ്കിലും, പ്രവചനാതീതമായ സ്റ്റാവഞ്ചർ കാലാവസ്ഥയെപ്പോലെ, എല്ലാം ഒരു നിമിഷം കൊണ്ട് മാറി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

