ബാങ്ക് മാനേജർ ഭീഷണിപ്പെടുത്തി, ഫോൺ ചെയ്യുന്നതുപോലും ഭയം, അച്ഛനെ മാനസികമായി പീഡിപ്പിച്ചു

കോട്ടയം അയ്മനത്ത് ആത്മഹത്യ ചെയ്ത ബിനുവിന്റെ മരണത്തിനു പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകളുമായി മകൾ നന്ദന. ബാങ്കിന്റെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യ എന്നാണ് കുടുംബം ആരോപിച്ചിരുന്നത്. ബാങ്ക് മാനേജർ പ്രദീപ് എന്നയാൾ കൂടുതൽ സമ്മർദം ചെലുത്തി എന്നാണ് മകൾ പറയുന്നത്.പ്രദീപ് ഫോൺ ചെയ്യുന്നതുപോലും ഭയമാണെന്നും പിതാവ് പറഞ്ഞുവെന്നും നന്ദന പറഞ്ഞു.

ALSO READ:ആപ്പുമായി ലോൺ ആപ്പുകൾ; ലോൺ നിരസിച്ച യുവാവിന്റെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു

മുമ്പ് എടുത്ത ലോൺ പൂർണമായും അടച്ചു,രണ്ടാമത് 5 ലക്ഷം രൂപ വായ്പയെടുത്തു,രണ്ട് തവണ കുടിശിക വന്നു,ഇതിൻ്റെ പേരിൽ തന്റെ അച്ഛനെ മാനസീകമായി പീഡിപ്പിച്ചു,നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ബിനുവിന്റെ മകൾ പറഞ്ഞു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ബിനുവിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.കർണാടക ബാങ്കിലെ ജീവനക്കാരന്റെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യ.ജീവനക്കാർ നിരന്തരം കടയിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി ബിനുവിന്റെ കുടുംബം ആരോപിച്ചിരുന്നത്.ലോൺ തിരിച്ചടവിന് സാവകാശം ചോദിച്ചെങ്കിലും ബാങ്ക് നൽകിയില്ലെന്നും, വീട്ടിൽ വന്ന് അപമാനിക്കരുതെന്ന് അഭ്യർഥിച്ചെങ്കിലും കേട്ടില്ലെന്നും ബിനുവിന്റെ ഭാര്യ ആരോപിച്ചു.

ALSO READ:മറ്റ് വിദ്യാർത്ഥികളുടെ മുൻപിൽവെച്ച് ആദിവാസി വിദ്യാർത്ഥികളുടെ വസ്ത്രം അഴിപ്പിച്ച് അപമാനിച്ചതായി പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News