ഗ്യാൻവാപി പള്ളിയിൽ പൂജയ്ക്ക് അനുമതി നൽകിയതിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധി ഇന്ന്

ഗ്യാൻവാപി മസ്ജിദിൻ്റെ തെക്കേ നിലവറയിൽ ഹിന്ദുകൾക്ക് പൂജയ്ക്ക് അനുമതി നൽകിയത് ചോദ്യം ചെയ്തുള്ള ഹർജിയിൽ അലഹബാദ് ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റീസ് രോഹിത് രജ്ജന്‍ അഗര്‍വാളിൻ്റെ ബെഞ്ചാണ് വിധി പറയുക. ജനുവരി 31 നായിരുന്നു പൂജ നടത്താന്‍ വാരണസി ജില്ല കോടതി അനുമതി നല്‍കിയത്. ജില്ല കോടതി ഉത്തരവ് ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Also Read: മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാൾ ഇ ഡിക്ക് മുന്നിൽ ഹാജരായേക്കില്ല

ഗ്യാന്‍വാപി പള്ളി ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നു വി എച്ച് പി അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയതായും അതില്‍ പൂജ നടത്താന്‍ അനുമതി വേണമെന്നുമായിരുന്നു ആവശ്യം. ഈ ആവശ്യങ്ങള്‍ പരിഗണിച്ചാണ് മസ്ജിദില്‍ പൂജ നടത്താന്‍ കോടതി അനുമതി നല്‍കിയത്.

Also Read: അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പേരിട്ട ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരിമാരാണ് പൂജാ കര്‍മ്മങ്ങള്‍ നടത്തേണ്ടതെന്നും ഏഴ് ദിവസത്തിനുള്ളില്‍ ക്രമീകരണങ്ങള്‍ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മസ്ജിദില്‍ സര്‍വേ നടത്തിയിരുന്നു. ഈ സർവേയുടെ അടിസ്ഥാനത്തിലാണ് പള്ളി പൊളിച്ച് ക്ഷേത്രം പണിയണമെന്ന് വിഎച്പി അടക്കമുള്ള സംഘടനകൾ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News