കുനോ നാഷണൽ പാർക്കിലെ ചീറ്റകളുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ മൂന്ന് ചീറ്റകളുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, സംശയം തോന്നിയ ചീറ്റപ്പുലികളിൽ ഒന്നിനെ അബോധാവസ്ഥയിലാക്കിയ ശേഷം കഴുത്തിൽ ഘടിപ്പിച്ച കോളർ ഐഡി ഡോക്ടർമാർ ഊരിമാറ്റി. ഇതോടെ കഴുത്തിൽ പ്രാണികൾ ബാധിച്ച ആഴത്തിലുള്ള മുറിവ് കണ്ടെത്തുകയായിരുന്നു. അണുബാധ ഭേദമാക്കാനുള്ള ചികിത്സ ആരംഭിച്ചിരിക്കുകയാണിപ്പോൾ.

നിലവിൽ, കുനോ നാഷണൽ പാർക്കിൽ നാല് ഡോക്ടർമാരാണ് ഉള്ളത്. ഇവരെക്കൂടാതെ ഗ്വാളിയോറിൽ നിന്നും ഭോപ്പാലിൽ നിന്നും നാല് ഡോക്ടർമാരെ കൂടി കുനോവിലേക്ക് വിദഗ്ദ്ധ പരിശോധനയ്ക്കായി വിളിപ്പിച്ചിട്ടുണ്ട്.ചീറ്റകൾക്ക് ആവശ്യമായ മരുന്നുകൾ നൽകാൻ ഈ സംഘം പ്രവർത്തിക്കും.

Also Read: കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അവധി

എല്ലാ റേഡിയോ കോളർ ഫ്രീ-റേഞ്ചിംഗ് ചീറ്റകളെയും സൂക്ഷ്മപരിശോധനയ്ക്കായി അവയുടെ ചുറ്റുപാടുകളിലേക്ക് തിരികെ കൊണ്ടുവരാനും കൂടാതെ കാട്ടിലെ അവയുടെ ചലനം നിരീക്ഷിക്കാൻ ഡ്രോണുകൾ ഉപയോഗിക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞ വർഷം, നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും 20 മുതിർന്ന ചീറ്റകളെ ഇന്ത്യ കൊണ്ടുവന്നിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ എട്ട് ചീറ്റകളാണ് ചത്തത്. അതേസമയം നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും കൊണ്ടുവന്ന പ്രായപൂർത്തിയായ 20 ചീറ്റകളിൽ അഞ്ചെണ്ണം സ്വാഭാവിക കാരണങ്ങളാലാണ് ചത്തതെന്ന് അധികൃതർ അറിയിച്ചു.

Also Read: ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര; തിരുവല്ല നഗരത്തിൽ ബുധനാഴ്ച ഗതാഗത നിയന്ത്രണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here