പ്രസംഗത്തിലെ പരാമര്‍ശം വസ്തുത തേടി ദില്ലി പൊലീസ് രാഹുല്‍ ഗാന്ധിയുടെ വസതിയില്‍

ഭാരത് ജോഡോ യാത്രക്കിടയില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപെട്ട് ദില്ലി പൊലീസ് രാഹുല്‍ ഗാന്ധിയുടെ വസതിയില്‍. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ തന്നെ വന്ന് കണ്ടതായി കണ്ടതായി രാഹുല്‍ വെളിപ്പെടുത്തിയിരുന്നു. ഈ പെണ്‍കുട്ടിയുടെ വിശദാംശങ്ങള്‍ നല്‍കാനാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാഹുലിന് ദില്ലി പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.

ജനുവരിയില്‍ കശ്മീരിലെ ഭാരത് ജോഡോ യാത്രയ്ക്കിടയിലാണ് രാജ്യത്തെ സ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു എന്ന് രാഹുല്‍ പരാമര്‍ശിച്ചത്. കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചിരുന്നു. പരാതിക്കാരോ സ്ത്രീകളോ തങ്ങളെ സമീപിക്കാത്തതിനാല്‍ വിവരം വെളിപ്പെടുത്തിയ രാഹുല്‍ ഗാന്ധിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഒരു ചോദ്യാവലി അടങ്ങിയ നോട്ടീസ് അയച്ചിരുന്നു. രാഹുലിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷിക്കാനാണ് പൊലീസ് ഇപ്പോള്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയിരിക്കുന്നത് എന്നാണ് സൂചനകള്‍.

‘ഞാന്‍ നടന്നുപോകുമ്പോള്‍, ഒരുപാട് സ്ത്രീകള്‍ കരയുന്നുണ്ടായിരുന്നു.അവരില്‍ ചിലര്‍ എന്നെ കണ്ടപ്പോള്‍ വികാരാധീനരായി. തങ്ങള്‍ ബലാത്സംഗം ചെയ്യപ്പെട്ടു, പീഡിപ്പിക്കപ്പെട്ടുവെന്ന് എന്നോട് പറഞ്ഞ സ്ത്രീകള്‍ ഉണ്ടായിരുന്നു. ബന്ധുക്കളും പരിചയക്കാരുമാണ് തങ്ങളെ പീഡിപ്പിച്ചതെന്ന് പറഞ്ഞവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പൊലീസിനെ അറിയിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ ഞാനറിയണമെന്നേ അവര്‍ കരുതിയുള്ളൂ എന്നു പറഞ്ഞു. കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്ന് പറഞ്ഞതിനാല്‍ പൊലീസിനെ, അറിയിക്കാന്‍ അവര്‍ തയ്യാറായില്ല’ എന്നായിരുന്നു ഭാരത് ജോഡോ യാത്രക്കിടയില്‍ മാധ്യമങ്ങളോട് രാഹുല്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News