കെകെ ശൈലജ ടീച്ചര്‍ക്കെതിരെ അറയ്ക്കുന്ന ഭാഷയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം; പരാതി നല്‍കി സിപിഐഎം

വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ ടീച്ചര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ തെറിവിളിക്കുന്നത് നിന്ദ്യവും നികൃഷ്ടവുമാണെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

ALSO READ:  ഛത്തീസ്ഗഢില്‍ മദ്യപിച്ച് സ്‌കൂളിലെത്തി; അധ്യാപകനെ ഷൂസെടുത്തെറിഞ്ഞ് വിദ്യാര്‍ത്ഥികള്‍; വൈറലായി വീഡിയോ

ശൈലജ ടീച്ചറെ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത് മുതല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ തെറിവിളിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ പൊതു സമൂഹത്തിന് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത രീതിയിലുള്ള പദപ്രയോഗങ്ങളാണ് ടീച്ചര്‍ക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രേരണയോടെ പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.ഒരു സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ അങ്ങേയറ്റം വൃത്തികെട്ട രീതിയിലുള്ള കമന്റുകളും സന്ദേശങ്ങളും അതിന് പുറമെ ശൈലജ ടീച്ചറെയും മുഖ്യമന്ത്രി പിണറായി വിജയനെയും വ്യക്തിപരമായി അപമാനിച്ച്‌കൊണ്ട് ലൈംഗികചുവയുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങളും സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

25ാം തീയതി സോഷ്യല്‍ മീഡിയയില്‍ Troll Republic- TR എന്ന ഗ്രൂപ്പില്‍ Minhaj Km Paloli എന്ന ആള്‍ ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തത് ശൈലജ ടീച്ചറിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മുഖം കാണിച്ച് സോഷ്യല്‍ മീഡിയായ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ചിരിക്കുന്നു. ആയത് നിന്ദ്യവും നികൃഷ്ഠവും ഒരു മനുഷ്യന്റെ ധാര്‍മികതയ്ക്ക് ഒരിക്കലും നിരയ്ക്കാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കോണ്‍ഗ്രസ് കോടികള്‍ ഇലക്ടറല്‍ ബോണ്ടായി വാങ്ങി, ഇപ്പോള്‍ ബസിന് കാശില്ലെന്ന് പറയുന്നു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഇത്തരം പ്രവര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അറിവോടും സമ്മതത്തോടും പ്രേരണയോടെയാണെന്നും വ്യക്തമാണ്. ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് തികച്ചും വിരുദ്ധവും തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് തുല്യവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, കേരളാ മുഖ്യമന്ത്രി, ഡി.ജി.പി, ഐ.ജി, റൂറല്‍ എസ്.പി, ജില്ലാ കളക്ടര്‍ എന്നിവരോട് ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News