മോഹന്‍ലാല്‍ വരുന്നത് കാണുമ്പോള്‍ നമുക്ക് തന്നെ ഒരു ഫീലുണ്ടായിരുന്നു, അത് തീയേറ്ററിലും വര്‍ക്കായി: നെല്‍സണ്‍

രജിനികാന്ത്- നെല്‍സണ്‍ ദിലിപ് കുമാര്‍ ചിത്രം ജയിലറില്‍ ചര്‍ച്ചയാകുന്നത് കന്നഡ താരം ശിവ രാജ്കുമാറിന്റേയും മോഹന്‍ലാലിന്റേയും കാമിയോ അപ്പിയറന്‍സുകളുണ്. വളരെ കുറച്ചുനേരം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ബൂസ്റ്റ് ചെയ്യാന്‍ പറ്റുന്ന തരത്തിലാണ് ഈ രംഗങ്ങള്‍ ചെയ്തിരിക്കുന്നതെന്ന് നെല്‍സണ്‍ പറഞ്ഞു.

ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ പ്ലേസ് ചെയ്തതിനെ പറ്റി സംസാരിക്കുകയാണ് നെല്‍സണ്‍. എനിക്ക് മോഹന്‍ലാല്‍ സാറിനെ വലിയ ഇഷ്ടമാണ്. ചിലരെ കാണുമ്പോള്‍ അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യണം, ഷൂട്ട് ചെയ്യണം എന്നൊക്കെ വിചാരിക്കും. എന്നാല്‍ അത് തെറ്റിപ്പോവാനും പാടില്ല.

എല്ലാവര്‍ക്കും ഒരു ലെഗസി ഉണ്ട്, ഒരു വാല്യൂ ഉണ്ട്. അത് കറക്ടായി യൂസ് ചെയ്യണം. മോഹന്‍ലാല്‍ വരുന്നത് കാണുമ്പോള്‍ നമുക്ക് തന്നെ ഒരു ഫീലുണ്ടായിരുന്നു. അത് തീയേറ്ററിലും വര്‍ക്കായെന്നും അഭിമുഖത്തില്‍ നല്‍സണ്‍ പറയുന്നു.

‘അവരൊക്കെ വലിയ ആര്‍ടിസ്റ്റുകളാണ്. രണ്ടുമൂന്ന് സീനുകള്‍ മാത്രമേ ഉള്ളൂ. പക്ഷേ അവര്‍ക്ക് ബൂസ്റ്റ് ചെയ്യാന്‍ പറ്റുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്.

എനിക്ക് മോഹന്‍ലാല്‍ സാറിനെ വലിയ ഇഷ്ടമാണ്. ചിലരെ കാണുമ്പോള്‍ അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യണം, ഷൂട്ട് ചെയ്യണം എന്നൊക്കെ വിചാരിക്കും. എന്നാല്‍ അത് തെറ്റിപ്പോവാനും പാടില്ല.

എല്ലാവര്‍ക്കും ഒരു ലെഗസി ഉണ്ട്, ഒരു വാല്യൂ ഉണ്ട്. അത് കറക്ടായി യൂസ് ചെയ്യണം. മോഹന്‍ലാല്‍ വരുന്നത് കാണുമ്പോള്‍ നമുക്ക് തന്നെ ഒരു ഫീലുണ്ടായിരുന്നു. അത് തിയേറ്ററിലും വര്‍ക്കായി.

ജയിലര്‍ ഒരു മള്‍ട്ടിസ്റ്റാര്‍ സിനിമയായി ചെയ്യാന്‍ ഉദ്ദേശം ഇല്ലായിരുന്നുവെന്നും കൃത്യമായി വേണ്ടി വന്നിട്ടുള്ള കഥാപാത്രങ്ങളെയാണ് സിനിമയിലേക്ക് കണ്ടെത്തിയതെന്നും’ നെല്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News