കർണാടകത്തിൽ ക്ലൈമാക്സ്, സിദ്ധരാമയ്യക്ക് ആദ്യ ഊഴം, വീതംവെക്കൽ ഫോർമുല അംഗീകരിച്ച് ഡി.കെ ശിവകുമാർ

ജനാധിപത്യവ്യവസ്ഥയെ നോക്കുകുത്തിയാക്കിയ കർണാടക മുഖ്യമന്ത്രി നാടകം അവസാനിച്ചതായി സൂചന. മുഖ്യമന്ത്രി സ്ഥാനം പങ്കിട്ടെടുക്കാൻ ഡി.കെ ശിവകുമാർ സമ്മതിച്ചതായാണ് വിവരം. സത്യപ്രതിജ്ഞ മെയ് 20ന് നടക്കും.

ഇതോടെ ആദ്യ രണ്ടര വർഷം സിദ്ധരാമയ്യയും തുടർന്ന് ഡി.കെ ശിവകുമാറും മുഖ്യമന്ത്രിമാരാകും. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കുന്ന കാലയളവിൽ ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. പ്രധാനപ്പെട്ട വകുപ്പുകളും ശിവകുമാറിന് ലഭിക്കും. ദിവസങ്ങൾ നീണ്ടുനിന്ന തർക്കങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് തീരുമാനം. മുഖ്യമന്ത്രി സ്ഥാനം വീതിച്ചുനൽകാനുള്ള നിർദ്ദേശം ഹൈക്കമാന്റ് നേരത്തെ മുന്നോട്ടുവെച്ചിരുന്നെങ്കിലും ഡി.കെ ശിവകുമാർ അംഗീകരിച്ചിരുന്നില്ല. ഇതിനിടെ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ പരന്നു. ഇതോടെ സിദ്ധരാമയ്യ ക്യാമ്പ് ആഘോഷം തുടങ്ങുകയും ഡി.കെ ശിവകുമാർ അനുകൂലികൾ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും ചെയ്തു.

മെയ് 20ന് സത്യപ്രതിജ്ഞ നടത്താനാണ് ഹൈക്കമാന്റ് തീരുമാനം. കൂടെ ചില മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. നേരത്തെ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും ദില്ലിയിലെത്തി പലതവണ ദേശീയ നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നു. രാഹുൽ ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായെല്ലാം ചർച്ചകൾ നടത്തി. എങ്കിലും മുഖ്യമന്ത്രി സ്ഥാനം തനിക്ക് തന്നെ വേണമെന്ന ശിവകുമാറിന്റെ കടുംപിടിത്തം പ്രഖ്യാപനം വൈകിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News