
കോവിഡ് രോഗിയെ കൊല്ലാൻ സഹപ്രവർത്തകനോട് നിർദേശിച്ച ഡോക്ടറിനെതിരെ കേസെടുത്ത് പോലീസ് . 2021ൽ പകർച്ചവ്യാധിയുടെ സമയത്താണ് കേസിനാസ്പദമാക്കിയ സംഭവം. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ലാത്തൂരിലെ ഉദ്ഗിർ സർക്കാർ ആശുപത്രിയിലെ അഡീഷണൽ ജില്ലാ സർജനായിരുന്ന ഡോ. ശശികാന്ത് ദേശ്പാണ്ഡെയും കോവിഡ്19 കെയർ സെന്ററിൽ ജോലി ചെയ്തിരുന്ന ഡോ. ശശികാന്ത് ഡാംഗെയും തമ്മിലുള്ള സംഭാഷണത്തിന്റെ ഒരു ഓഡിയോ ക്ലിപ്പ് അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.
‘ആരെയും അകത്തേക്ക് കടക്കാൻ അനുവദിക്കരുത്, ആ ദയാമി സ്ത്രീയെ കൊന്നേക്കൂ’എന്ന് ഡോ. ദേശ്പാണ്ഡെ പറയുന്നത് ക്ലിപ്പിൽ കേൾക്കാം. ഓക്സിജൻ പിന്തുണ ഇതിനകം തന്നെ കുറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി ഡോ. ഡാംഗെ പ്രതികരിക്കുന്നതും ഓഡിയോയിലുണ്ട്.
ALSO READ: 20 വർഷത്തിനിടെ ഡോക്ടർ 299 കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു; തടവ് ശിക്ഷ വിധിച്ച് കോടതി
ഈ ക്ലിപ്പ്, 2021ൽ കോവിഡ് പ്രതിസന്ധിയുടെ കൊടുമുടിയിൽ ആശുപത്രികൾ രോഗികളാൽ നിറഞ്ഞിരുന്നതും വിഭവങ്ങൾ കുറവായിരുന്നതുമായ സമയത്തേതാണെന്ന് കരുതപ്പെടുന്നു.ദയാമി അജിമുദ്ദീൻ ഗൗസുദ്ദീന്റെ ഭാര്യ കൗസർ ഫാത്തിമ എന്ന രോഗി പിന്നീട് കോവിഡിൽനിന്ന് മുക്തി നേടി.
സംഭവത്തിൽ ഓഡിയോ ക്ലിപ്പിന്റെ ആധികാരികത പോലീസ് പരിശോധിച്ച് വരികയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

