
ഓസ്‌ട്രേലിയയിലെ കംഗാരു ദ്വീപിൽ കാണാതായ നായയെ 529 ദിവസത്തിനുശേഷം കണ്ടെത്തി. മിനിയേച്ചർ ഡാഷ്‌ഷണ്ട് ഇനത്തിൽപ്പെടുന്ന വലേറി എന്ന നായയെയാണ് നീണ്ട തെരച്ചിലിന് ഒടുവിൽ കണ്ടെത്തിയത്. ലോകമെമ്പാടുമുള്ള മൃഗസ്നേഹികളുടെ ശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു വലേറിയ്ക്കായുള്ള തെരച്ചിൽ. ഉടമയുടെ മണമുള്ള ടീ ഷർട്ടാണ് ഒടുവിൽ വലേറിയ്ക്ക് രക്ഷയായി മാറിയത്.
ന്യൂ സൗത്ത് വെയിൽസ് സ്വദേശികളായ ജോർജിയ ഗാർഡ്‌നർ–ജോഷ് ഫിഷ്‌ലോക്ക് ദമ്പതികളാണ് വലേറിയുടെ ഉടമകൾ. യാത്രയ്ക്കിടെ ഒരു ക്യാംപ് സൈറ്റിൽ നിന്നാണ് വലേറിയെ കാണാതാകുന്നത്. പിന്നീട് തിരച്ചിലിനായി കംഗള വൈൽഡ്‌ലൈഫ് റെസ്ക്യൂ സംഘം രംഗത്തെത്തി. പലയിടത്തും വലേറിയെ കണ്ടതായി റിപ്പോർട്ടുകൾ വന്നെങ്കിലും അവിടെയെത്തുമ്പോഴേക്കും മനുഷ്യരെയും വാഹനങ്ങളെയും ഭയന്ന് നായ മറ്റൊരു സ്ഥലത്തേക്ക് മാറിയിരുന്നു. ഒടുവിൽ ഉടമയുടെ മണമുള്ള ടീ ഷർട്ട് കാണിച്ച് നായയുടെ ശ്രദ്ധയാകർഷിക്കുകയും പിടികൂടുകയുമായിരുന്നു.
ALSO READ: മിലോസ് പോകുവാണോ? മഞ്ഞപ്പടയില്‍ അഴിച്ചുപണിയെന്ന് റിപ്പോര്‍ട്ട്
വലേറി ആരോഗ്യവതിയാണെന്ന് വൈൽഡ്‌ലൈഫ് സംഘം അറിയിച്ചു. കംഗാരു ദ്വീപ് ആസ്ഥാനമായുള്ള വന്യജീവി രക്ഷാപ്രവർത്തകർ വലേരിയെ ആകർഷിക്കുന്നതിനായി ഒരു പ്രത്യേക കെണി രൂപകൽപ്പന ചെയ്തു – ഒരു വെബ്‌ക്യാമും റിമോട്ട് ട്രിഗർ സിസ്റ്റവും ഉൾപ്പെടെയാണ് ഇതിൽ ഉണ്ടായിരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here