
യുക്രെയ്‌നിലെ കീവിൽ ആക്രമണം നടത്തിയതിന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പുടിനെ ഫോണിൽ വിളിച്ചാണ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചത്. ഇപ്പോൾ ആക്രമണം നടത്തേണ്ടതിൻ്റെ ആവശ്യകതയില്ലെന്നാണ് ട്രംപ് പറഞ്ഞത്.
ആക്രമണത്തിൽ ആഴ്ചയിൽ 5000 സൈനികർ മരിക്കുന്നുണ്ടെന്ന് ട്രംപ് ഫോൺകോളിൽ ഊന്നിപ്പറഞ്ഞു. ഇത് മോഷമാണെന്നും റഷ്യൻ ആക്രമണങ്ങളിൽ താൻ സന്തുഷ്ടനല്ലെന്നും ട്രംപ് പറഞ്ഞു. സമാധാന കരാർ പൂർത്തിയാക്കാൻ യുഎസ് പ്രസിഡൻ്റ് പുടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ALSO READ: വെറുതെയിരിക്കുന്നവരെ പേടിപ്പിക്കുന്നോടോ! മ്യൻമറിൽ ഭൂകമ്പം പ്രവചിച്ച ജ്യോതിഷി അറസ്റ്റിൽ
അതേസമയം ഇത് യുഎസ് പ്രസിഡൻ്റിൻ്റെ അപൂർവ നീക്കമാണ്. മുൻകാലങ്ങളിൽ പല തവണ ട്രംപ് യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയെ വിമർശിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് വിഷയത്തിൽ പുടിനെതിരെ ട്രംപ് പരസ്യമായി രംഗത്ത് വരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here