ദൂരദര്‍ശന്‍ വാര്‍ത്താവതാരക ഹേമലത സേവനം പൂര്‍ത്തീകരിച്ച് പടിയിറങ്ങി

39 വര്‍ഷത്തെ സേവനം പൂര്‍ത്തീകരിച്ച് വാര്‍ത്താവതാരക ഡി ഹേമലത ദൂരദര്‍ശന്റെ പടിയിറങ്ങി. ഞായറാഴ്ച വൈകിട്ട് എഴിനുള്ള ബുള്ളറ്റിനാണ് അവസാനമായി വായിച്ചത്. പ്രിയ പ്രേക്ഷകരോട് യാത്ര പറയുമ്പോള്‍ ഹേമലതയുടെ കണ്ണുനിറഞ്ഞു.

READ ALSO:ട്രെയിനില്‍ നിന്നും ഇറങ്ങവേ കാല്‍ വഴുതി വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വകാര്യ ചാനലുകള്‍ ഒന്നുമില്ലാതിരുന്ന കാലത്ത് ദൂരദര്‍ശനില്‍ ദിനംപ്രതി കണ്ട് പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് ഹേമലതയുടേത്. അസി. ന്യൂസ് എഡിറ്റര്‍ പാനലിലാണ് ഒടുവില്‍ പ്രവര്‍ത്തിച്ചിരുന്നത്. 1985ല്‍ ദൂരദര്‍ശന്‍ മലയാളം തുടങ്ങിയപ്പോള്‍ രണ്ടാമത് ലൈവ് വാര്‍ത്തയാണ് ഹേമലത വായിച്ചത്. ആദ്യ വാര്‍ത്ത വായിച്ചത് അവരുടെ ഭര്‍ത്താവ് കണ്ണനാണ്. ജി.ആര്‍. കണ്ണന്‍ പ്രോഗ്രാം എക്‌സിക്യുട്ടിവായാണ് ദൂരദര്‍ശനില്‍നിന്നു വിരമിച്ചത്. ഡി.ഡി മലയാളത്തിന്റെ ആദ്യ ബാച്ചിനെ തെരഞ്ഞെടുക്കുന്നത് 1984 ഒക്ടോബറിലാണ്. പിതാവ്: ദ്വാരകനാഥ്, മാതാവ്: ശാന്ത. മകള്‍: പൂര്‍ണിമ.

READ ALSO:ശബരിമലയിൽ ഭക്തരുടെ തിരക്ക് തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News