
ഫെഡറലിസത്തിന്റെ സംരക്ഷണത്തിനു ജനാധിപത്യവാദികൾ പൊരുതിക്കൊണ്ടിരിക്കുക തന്നെ ചെയ്യും, അതാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ സോൾ എന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. മലയാളം വാരികയിലെ മാധ്യമപ്രവര്‍ത്തകനായ പി എസ് റംഷാദിന് നല്‍കിയ അഭിമുഖത്തില്‍ ഗവർണറുടെ അധികാരത്തെ സംബന്ധിച്ച സുപ്രീംകോടതി വിധി ഫെഡറലിസം ശക്തിപ്പെടുത്താൻ ഫലപ്പെടുമോ എന്ന ചോദ്യത്തിന് മറുപടിയായി ഡോ. ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. ഫെഡറൽ സംവിധാനങ്ങളുടെ ദുരുപയോഗത്തിന്റെ ആദ്യ ഇരയായാരുന്നു ഇ.എം.എസ് സർക്കാരെന്നും. ഇടതുപക്ഷത്തിനു വേറൊരു സർട്ടിഫിക്കേറ്റും ആവശ്യമില്ലാത്ത വിധം സ്വന്തം അനുഭവം തന്നെ ഫെഡറലിസം ഉയർത്തിപ്പിടിക്കാൻ ശക്തിയായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാലു വർഷവും രാജ്യസഭയിലെ പ്രസംഗങ്ങളിൽ ഞാൻ ഏറ്റവുമധികം ഊന്നിയിട്ടുള്ള വിഷയം ഫെഡറലിസമാണ്. അതു സാമ്പത്തിക ഫെഡറലിസമായാലും അഡ്‌മിനിസ്ട്രേറ്റീവ് ഫെഡറലിസമായാലും ഞങ്ങൾ നെഞ്ചോടു ചേർത്തുപിടിക്കുന്ന കാര്യമാണ്. ഇതിനു രണ്ടു വശ ങ്ങളുണ്ട്. ഫെഡറൽ സംവിധാനങ്ങളുടെ ദുരുപയോഗത്തിന്റെ ആദ്യ ഇരയായാണ് 1959-ൽ ഇ.എം.എസ് സർക്കാർ പിരിച്ചുവിടപ്പെടുന്നത്. ഫെഡറലിസം ഉയർത്തിപ്പിടിക്കാൻ ഇടതുപക്ഷത്തിനു വേറൊരു സർട്ടിഫിക്കേറ്റും ആവശ്യമില്ലാത്ത വിധം സ്വന്തം അനുഭവമാണത്..
ഫെഡറലിസവുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ എല്ലാ കമ്മിഷനുകളുടേയും റിപ്പോർട്ടുകളെക്കുറിച്ച് ഇടതുപക്ഷത്തിനു വ്യക്തമായ ധാരണയും നിലപാടുമുണ്ട്. ഒരുപാട് ചർച്ചകളും യോജിപ്പും വിയോജിപ്പുമൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിഷയമാണിത്. ഇനിയും നടക്കും വലിയ ചർച്ചകൾ. ഫെഡറലിസത്തിന്റെ സംരക്ഷണത്തിനു ജനാധിപത്യവാദികൾ പൊരുതിക്കൊണ്ടിരിക്കുകയും ചെയ്യും. കാരണം അത് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ സോൾ ആണ്. ഡോ. ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here