
ഓപ്പറേഷൻ സിന്ദൂർ തുടരുന്ന സാഹചര്യത്തിൽ സംഘർഷബാധിത അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് കേരളഹൗസിലും സുർജിത് ഭവനിലുമായി എത്തിയ വിദ്യാർഥികളെ സന്ദർശിച്ച ഡോ. ജോൺ് ബ്രിട്ടാസ് എംപി.
ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര – സംസ്ഥാന യൂണിവേഴ്സിറ്റികളിൽ നിന്നായി മുന്നൂറിലധികം വിദ്യാർഥികളാണ് കേരളഹൗസിലും സുർജിത് ഭവനിലുമായി എത്തിയത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വിവിധ വിമാനങ്ങളിലും ട്രെയിനികളിലുമായി ഇന്നും പുലർച്ചയുമായി നാട്ടിലേക്ക് തിരിക്കും.
Also Read: ഇന്ത്യ – പാകിസ്ഥാൻ സംഘർഷം: കേരളത്തിലെ കൺട്രോൾ റൂമിന്റെ മെയിൽ ഐഡിയിൽ മാറ്റം
ഡോ. ജോൺ ബ്രിട്ടാസ് എംപി ഇവിടങ്ങളിൽ എത്തുകയും വിദ്യാർഥികളെ സന്ദർശിക്കുകയും അവരോടൊപ്പം സമയം ചെലവിഴിക്കുകയും ചെയ്തു. സിപിഐ എം സംസ്ഥാന സക്രട്ടറി എം എ ബേബിയും വിദ്യാർഥികളെ സന്ദർശിച്ചിരുന്നു.
സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരമാണ് ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here