
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ വിമർശനവുമായി ഡിവൈഎഫ്ഐ. മൂന്നു കിലോ കഞ്ചാവ് പിടിച്ച വീട്ടിൽ നിന്നുള്ള നേതാവിനെ പേഴ്സണൽ സ്റ്റാഫ് അംഗമാക്കിയതിൽ ആണ് വിമർശനം. ലഹരിക്കെതിരെ തൂഫാൻ പ്രഖ്യാപിച്ച ചെന്നിത്തലയുടെ സ്റ്റാഫിൽ നഹാസ് പത്തനംതിട്ടയെ നിയമിച്ചതിനാണ് വിമർശനം. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാമിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വിമർശനം.
കേരളത്തിലാകെ ലഹരിക്കെതിരെ തൂഫാൻ പ്രഖ്യാപിച്ച ചെന്നിത്തല സ്വന്തം ഓഫിസിൽ ഇരുത്തിയിരിക്കുന്ന നേതാവിന്റെ വീട്ടിൽ നിന്നുമാണ് എക്സൈസ് 3 കിലോ കഞ്ചാവ് പിടിച്ചത് എന്ന് പോസ്റ്റിൽ പറയുന്നു. പത്തനംതിട്ടയിൽ മാത്രം ഒതുങ്ങിയിരുന്ന കഞ്ചാവ് കച്ചവടം കേരളത്തിലാകെ വ്യാപിപ്പിക്കാൻ ആണോ ചെന്നിത്തല ഈ നേതാവിനെ ആഭ്യന്തര മന്ത്രിയുടെ തന്നെ ഓഫിസിൽ ഇരുത്തിയിരിക്കുന്നത് എന്നും പോസ്റ്റിലൂടെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം ചോദിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
കള്ളനെ തന്നെ താക്കോൽ ഏൽപ്പിച്ച് ചെന്നിത്തല.
കേരളത്തിലാകെ ലഹരിക്കെതിരെ തൂഫാൻ പ്രഖ്യാപിച്ച ചെന്നിത്തല സ്വന്തം ഓഫിസിൽ ഇരുത്തിയിരിക്കുന്ന നേതാവിന്റെ വീട്ടിൽ നിന്നുമാണ് എക്സൈസ് 3 കിലോ കഞ്ചാവ് പിടിച്ചത്.പത്തനംതിട്ടയിൽ മാത്രം ഒതുങ്ങിയിരുന്ന കഞ്ചാവ് കച്ചവടം കേരളത്തിലാകെ വ്യാപിപ്പിക്കാൻ ആണോ ചെന്നിത്തല ഈ നേതാവിനെ ആഭ്യന്തര മന്ത്രിയുടെ തന്നെ ഓഫിസിൽ ഇരുത്തിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

