മൂന്ന് പേരുടെ ഡിഎൻഎയുമായി ജനിച്ചത് എട്ട് കുട്ടികൾ; അപൂര്‍വ ഐവിഎഫിലൂടെ യുകെയില്‍ ശാസ്ത്രജ്ഞർ കൈവരിച്ചത് വലിയ നേട്ടം

NEWBORN BABY

ജനിതക രോഗങ്ങള്‍ തടയുന്നതിനുള്ള അപൂര്‍വ ഐവിഎഫ് അധിഷ്ഠിത ചികിത്സാ നടപടിക്രമത്തിലൂടെ യുകെയില്‍ എട്ട് കുട്ടികള്‍ ആരോഗ്യത്തോടെ ജനിച്ചു. ഇംഗ്ലണ്ടിലെ ന്യൂകാസിലിലെ ശാസ്ത്രജ്ഞരുടെയും ഡോക്ടർമാരുടെയും ദീർഘകാല പരിശ്രമത്തിന് ഒടുവിലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മൂന്ന് പേരില്‍ നിന്നുള്ള ഡിഎന്‍എ ഉപയോഗിച്ച് ഐവിഎഫ് ഭ്രൂണങ്ങള്‍ സൃഷ്ടിച്ചാണ് കുട്ടികള്‍ ജനിച്ചത്.

അന്ധത, അപസ്മാരം, ശൈശവാവസ്ഥയിലുള്ള മരണം എന്നിവയ്ക്ക് കാരണമാകുന്ന ഗുരുതരവും പാരമ്പര്യമായി ലഭിക്കുന്നതുമായ മൈറ്റോകോണ്‍ഡ്രിയല്‍ രോഗങ്ങള്‍ തടയുന്നതിനായാണ് ഇത്തരമൊരു ചികിത്സാരീതി വികസിപ്പിച്ചത്. പാരമ്പര്യമായി ഉണ്ടാകുന്ന വിനാശകരമായ രോഗങ്ങളെ തടയാൻ കഴിയുന്ന ഒരു വിപ്ലവകരമായ പ്രത്യുൽപാദന ചികിത്സയെക്കുറിച്ചുള്ള രണ്ട് പ്രബന്ധങ്ങൾ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ചു . മൈറ്റോകോൺ‌ഡ്രിയൽ ഡൊണേഷൻ എന്നറിയപ്പെടുന്ന ഈ സാങ്കേതികവിദ്യ, ലീ സിൻഡ്രോം പോലുള്ള ഗുരുതരമായ ജനിതക വൈകല്യങ്ങൾ കുട്ടികൾക്ക് കൈമാറുന്ന തകരാറുള്ള മൈറ്റോകോൺ‌ഡ്രിയ (കോശങ്ങളുടെ പവർഹൗസുകൾ) ഉള്ള സ്ത്രീകൾക്ക് ചികിത്സിക്കാൻ കഴിയാത്തതും മാരകവുമായ രോഗം പകരാതെ കുട്ടികളെ ജനിപ്പിക്കാൻ ഈ പ്രക്രിയ സഹായിക്കുന്നു.

ALSO READ: ബജറ്റ് ഇരുപതിനായിരത്തിൽ താഴെയാണോ? അധികം കാത്തിരിക്കേണ്ട; ഐക്യൂ ഇസഡ് 10 ആർ ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചു

മൂന്ന് പേരന്റ് ഐവിഎഫ് നടത്താൻ അധികാരമുള്ള രാജ്യത്തെ ഏക കേന്ദ്രമായ യുകെയിലെ ന്യൂകാസിൽ ഫെർട്ടിലിറ്റി സെന്ററിലെ ഗവേഷകർ റിപ്പോർട്ട് ചെയ്തത്, നാല് ആൺകുട്ടികളും നാല് പെൺകുട്ടികളും ഈ നടപടിക്രമത്തിലൂടെ ജനിച്ചു എന്നാണ്. കുട്ടികളിൽ മൂത്തയാൾക്ക് ഇപ്പോൾ രണ്ട് വയസ്സിനു മുകളിലും ഇളയയാൾക്ക് അഞ്ച് മാസത്തിൽ താഴെയുമാണ് പ്രായം. മറ്റൊരു ഗർഭധാരണം ഇപ്പോൾ നടക്കുന്നുണ്ട്. ആകെ 22 സ്ത്രീകൾ ഈ നടപടിക്രമത്തിന് വിധേയരായി.

2015 ൽ ഈ രീതിയിലുള്ള ഐവിഎഫ് നിയമവിധേയമാക്കിയ ഏക രാജ്യം യുകെയാണ്. അന്നുമുതല്‍ ലോകമെമ്പാടുമുള്ള ഡോക്ടര്‍മാര്‍ ഈയൊരു വാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണ്. 2017-ല്‍ ന്യൂകാസില്‍ സര്‍വകലാശാലയിലെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് ഇതിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. ഇവിടെയാണ് ഡോക്ടര്‍മാര്‍ ഈ ജനനപ്രക്രിയയ്ക്കുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചത്. പ്രോ ന്യൂക്ലിയര്‍ ട്രാന്‍സ്ഫര്‍ എന്നാണ് ഇതിനായുള്ള ചികിത്സാ നടപടിക്രമത്തെ വിളിക്കുന്നത്. മൈറ്റോകോണ്‍ഡ്രിയല്‍ രോഗങ്ങള്‍ പകരാനുള്ള സാധ്യത കൂടുതലുള്ളതും അവ ഒഴിവാക്കാന്‍ സാധാരണ ജനിതക പരിശോധനാ രീതികള്‍ ഉപയോഗിക്കാന്‍ കഴിയാത്തതുമായ സ്ത്രീകള്‍ക്കാണ് ഈ രീതി ഉദ്ദേശിക്കുന്നത്. ഇതിനായി ആദ്യം അമ്മയില്‍ നിന്നും ആരോഗ്യമുള്ള സ്ത്രീദാതാവില്‍ നിന്നും അണ്ഡങ്ങള്‍ എടുക്കും. ഐവിഎഫ് ലാബില്‍വച്ച് ഈ അണ്ഡങ്ങള്‍ പിതാവിന്റെ ബീജമുപയോഗിച്ച് ബീജസങ്കലനം ചെയ്യുന്നു. ഏകദേശം പത്ത് മണിക്കൂറിന് ശേഷം ശാസ്ത്രജ്ഞര്‍ രണ്ട് അണ്ഡങ്ങളില്‍ നിന്നും ജനിതകഘടകങ്ങളുടെ ഭൂരിഭാഗവും ഉള്‍കൊള്ളുന്ന ന്യൂക്ലിയസ് നീക്കം ചെയ്യും. ശേഷം അമ്മയുടെ ന്യൂക്ലിയസ് ദാതാവിന്റെ അണ്ഡവുമായി യോജിപ്പിക്കും.

അമ്മയുടെയും അച്ഛന്റെയും ഡിഎന്‍എ വഴി ഒരു ഭ്രൂണത്തെ സൃഷ്ടിക്കുന്നു. എന്നാല്‍ മൈറ്റോകോണ്‍ഡ്രിയ ദാതാവില്‍ നിന്നും സ്വീകരിക്കുന്നു. അതായത് ഇതുവഴി ജനിക്കുന്ന കുട്ടിക്ക് മൂന്ന് ജനിതക ഘടകങ്ങളുണ്ടാകും. എന്നാല്‍ ഡിഎന്‍എയുടെ 99.8 ശതമാനവും യഥാര്‍ത്ഥ മാതാപിതാക്കളില്‍ നിന്നായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News