
ഇന്ന് സ്പാനിഷ് യുദ്ധം. കോപ ഡെല്‍ റേ (കിങ്‌സ് കപ്പ്) ഫൈനലില്‍ ‘എല്‍ ക്ലാസികോ’ പോരാണ്. കരുത്തരായ ബാഴ്‌സലോണയും റയല്‍ മഡ്രിഡുമാണ് ഏറ്റുമുട്ടുക. 2014ന് ശേഷം ആദ്യമായാണ് ഫൈനലില്‍ ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ച 1.30ന് ആണ് മത്സരം. യുവേഫ ചാമ്പ്യൻസ് ലീഗിൽ സെമി കാണാതെ പുറത്തായാണ് റയൽ എത്തുന്നതെങ്കിൽ സെമി പ്രവേശം നേടിയാണ് ബാഴ്സലോണ കളത്തിലിറങ്ങുന്നത്. ജനുവരിയില്‍ നടന്ന സൂപ്പര്‍ കപ്പ് ഫൈനലില്‍ റയലിനെ 5-2ന് ബാഴ്‌സ തകര്‍ത്തിരുന്നു.
സ്പാനിഷ് ലാ ലിഗയിലും കിരീട പോരാട്ടത്തിലാണ് ഇരുടീമുകളും. ബാഴ്‌സലോണ നാല് പോയന്റുകള്‍ക്ക് മുന്നിലാണ്. അതേസമയം, റഫറിമാർക്കെതിരെ റയൽ രംഗത്തെത്തിയിട്ടുണ്ട്. റഫറിമാർക്ക് സുരക്ഷ നൽകണമെന്ന് ബാഴ്സ കോച്ച് ഹൻസി ഫ്ലിക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. സെവിയ്യയിലാണ് മത്സരം.
Read Also: കാൽപന്തിന്റെ മുത്ത്: ഇന്ത്യൻ ഫുട്ബോളിന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്കർ
കോപ ഡെൽ റേ, ലാ ലിഗ, ചാമ്പ്യൻസ് ലീഗ് എന്നീ ഹാട്രിക് കിരീടങ്ങളാണ് ബാഴ്സ പ്രതീക്ഷിക്കുന്നത്. റയലിന് കിരീടം നേടിക്കൊടുത്ത് മടങ്ങാമെന്ന പ്രതീക്ഷയിലാണ് കോച്ച് കാര്‍ലോ ആഞ്ചലോട്ടി. ആഞ്ചലോട്ടി ബ്രസീല്‍ ടീമിന്റെ പരിശീലക സ്ഥാനമേറ്റെടുക്കാന്‍ സാധ്യതയുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here