തെരഞ്ഞെടുപ്പ് കമ്മിഷൻ വിവരങ്ങൾ പ്രസിദ്ധീകരിച്ചത് ജനാധിപത്യത്തിന്റെ വിജയം: സീതാറാം യെച്ചൂരി

തെരഞ്ഞെടുപ്പ് കമ്മിഷൻ വിവരങ്ങൾ പ്രസിദ്ധീകരിച്ചത് ജനാധിപത്യത്തിന്റെ വിജയമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആരൊക്കെ ഇതൊക്കെ രാഷ്ട്രീയ പാർട്ടികൾക്ക് പണം നൽകി എന്നത് അറിയാൻ ഇനിയും സമയം എടുക്കും. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ കമ്പനി വാങ്ങിയത് 1368 കോടിയുടെ ബോണ്ടുകളാണ്. 2022ൽ എൻഫോഴ്‌സ്മെന്റ് അന്വേഷണം ആരംഭിച്ചിരുന്നു. ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു. ഉത്തരങ്ങൾ ആവശ്യമെന്നും കൂടുതൽ അസ്ഥികൂടങ്ങൾ തകരുമെന്നും സീതാറാം യെച്ചുരി പറഞ്ഞു.

Also Read: ‘ശവകുടീരത്തിൽ നീയുറങ്ങുമ്പോഴും ഇവിടെ നിൻ വാക്കുറങ്ങാതിരിക്കുന്നു’: മാർക്സിന്റെ ചരമദിനത്തിൽ എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഭാരതി എയർടെൽ, ഇൻഡിഗോ, സൺഫാർമ, വേദാന്ത, സ്‌പൈസ്‌ജെറ്റ്, പിവിആർ ലിമിറ്റഡ്, ഐടിസി, എംആർഎഫ്, ബജാജ് ഫിനാൻസ്, ഫിനോലിക്സ് എന്നിവ പട്ടികയിലെ പ്രധാനികൾ. ഏറ്റവുമധികം ബോണ്ട് വാങ്ങിയത് ഫ്യുച്ചർ ഗെയിമിംഗ് കമ്പനി. ആദായ നികുതി വകുപ്പിന്റെ നടപടി നേരിട്ട മേഘ എഞ്ചിനീയറിംഗ് കമ്പനിയുടെ 980 കോടി രൂപയാണ് ഇലക്ടറൽ ബോണ്ടിലുള്ളത്.

Also Read: ‘നുണകളും വാട്‌സ്ആപ്പ് കഥകളുമാണ് ബിജെപിയുടെ ഹൃദയമിടിപ്പ്, മോദിയുടെ മുഖത്ത് തോല്‍ക്കാൻ പോകുന്നയാളുടെ ഭയം: എം.കെ. സ്റ്റാലിന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News