മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന

മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. സെവൻമല എസ്റ്റേറ്റ്, പാർവതി ഡിവിഷനിൽ രാവിലെ 8 മണിക്കാണ് ആന എത്തിയത്. കട്ടകൊമ്പൻ എന്ന് വിളിപ്പേരുള്ള ആനയാണ് ഇവിടെ എത്തിയത്. അടുത്തകാലത്ത് മൂന്നാറിൽ രണ്ടു പേരെ ആക്രമിച്ചു കൊലപ്പെടുത്തിയത് കട്ടക്കൊമ്പനാണെന്നാണ് സംശയിക്കുന്നത്.

Also Read: കെ സുരേന്ദ്രന്റെ നുണപ്രചാരണം; ‘കോൺസെൻട്രേഷൻ സെന്റർ’ എന്ന് വിളിച്ചത് കൊല്ലത്തെ ട്രാൻസിറ്റ് ഹോമിനെ

വന്യമൃഗ അക്രമം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ച രൂപീകരിച്ച ഉന്നതാധികാര സമിതി ഉദ്യോഗസ്ഥ യോഗം വിളിച്ചു. യോഗം നാളെ രാവിലെ പത്തരയ്ക്ക് ചേരുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. മുഖ്യമന്ത്രി, വനം മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, റവന്യൂ , പട്ടികജാതി ക്ഷേമ മന്ത്രി ചീഫ് സെക്രട്ടറി എന്നിവര്‍ യോഗത്തില്‍ പങ്കുചേരും. അക്രമ സംഭവം ആവര്‍ത്തിക്കുന്നതിനാല്‍ പ്രതിരോധ നടപടി ഫലപ്രദമാക്കും.

Also Read: റിവ്യൂ ബോംബിങ് നടത്തിയാൽ പണി പാളും; അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് പുറത്ത്

അതേസമയം അതിരപ്പിള്ളിയിലെ ആന അവശനിലയിലാണെന്നും ഡോക്ടര്‍മാരുടെ വിദഗ്ദ സംഘം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആനയുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News