
ആരാധകര്‍ ഏറെ കാത്തിരുന്ന ഒരു വാര്‍ത്തയാണ് എമ്പുരാന്‍ എന്ന് ഒടിടിയില്‍ റിലീസ് ചെയ്യും എന്നുള്ളത്. മാര്‍ച്ച് 27ന് ഇറങ്ങിയ ചിത്രം അതിന്റെ തീയറ്റര്‍ റണ്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 250 കോടിയിലേറെയാണ് ചിത്രം തീയറ്ററുകളില്‍ നിന്നും ഗ്രോസ് കളക്ഷന്‍ നേടിയത്. മലയാളത്തില്‍ ആദ്യമായി 100 കോടി ഷെയര്‍ നേടിയ ചിത്രവും എമ്പുരാനാണ്.
ചിത്രം തീയേറ്ററുകളില്‍ വന്‍ വിജയക്കുതിപ്പ് തുടരുമ്പോള്‍ത്തന്നെ വിവാദങ്ങളും സിനിമയെ കൂട്ടുപിടിച്ചിരുന്നു എന്നതാണ് വാസ്തവം. ചിത്രത്തിനെതിരെ സംഘപരിവാര്‍ വിവാദം അഴിച്ചുവിട്ടതോടെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ചിത്രം റീ എഡിറ്റ് ചെയ്തിരുന്നു.
Also Read : എമ്പുരാൻ എത്തുന്നു ജിയോഹോട്ട്സ്റ്റാറിൽ
ചിത്രത്തിലെ വില്ലന്റെ പേര് അടക്കം മാറ്റിയിരുന്നു. സംഘപരിവാര്‍ വിമര്‍ശനം ശക്തമായതോടെ മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനിലെ വില്ലന്‍ കഥാപാത്രത്തിന്റെ പേര് ഉള്‍പ്പെടെ ഇരുപതോളം ഭാഗങ്ങളാണ് വെട്ടിമാറ്റിയത്. ബാബാ ബജ്‌റംഗിയെന്ന വില്ലന്റെ പേര് ബല്‍ദേവ് എന്നാണ് മാറ്റിയത്.
എമ്പുരാന്റെ ആദ്യ 30 മിനിറ്റുകള്‍ കാണിച്ചുതരുന്നത് ഗുജറാത്ത് കലാപത്തില്‍ സംഘ്പരിവാര്‍ -വര്‍ഗീയ ഹിന്ദുത്വ ശക്തികള്‍ നടത്തിയ മുസ്ലിം വംശഹത്യയുടെ നേര്‍ക്കാഴ്ചയായിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ അതില്‍ ഏറെക്കുറേ നിര്‍മാതാക്കള്‍ കട്ട് ചെയ്ത് കളയുകയും ചെയ്തു.
എന്നാല്‍ ചിത്രം ഒടിടിയിലേക്ക് വരുമ്പോള്‍ സെന്‍സര്‍ ചെയ്ത പ്രിന്റ് ആണോ അതോ ഒറിജിനല്‍ പ്രിന്റ് ആണോ വരുന്നത് എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഒടിടിയില്‍ സെന്‍സര്‍ഷിപ്പ് ബാധകമല്ലെന്നിരിക്കെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചുരുളി, ജോജി സിനിമകളുടെ സെന്‍സര്‍ ചെയ്യാത്ത ഭാഗമായിരുന്നു ഒടിടിയില്‍ ഇറങ്ങിയത്. അതിനാല്‍ത്തന്നെ എപ്രില്‍ 24നന് ജിയോഹോട്ട്‌സ്റ്റാറില്‍ എമ്പുരാന്‍ ഇറങ്ങുന്നത് സെന്‍സര്‍ ചെയ്ത ഭാഗമാണോ അതോ ഓറിജിനല്‍ വേര്‍ഷനാണോ എന്നത് നോക്കിക്കാണേണ്ടിയിരിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here