മൊബൈൽ ഫോൺ മോഷ്ടിച്ചത് ചോദ്യം ചെയ്തു; എഞ്ചിനീയറെ കുത്തിക്കൊന്നു

Crime

ഫോൺ മോഷിച്ചത് ചോദ്യം ചെയ്തതിനു മെക്കാനിക്കൽ എഞ്ചിനീയറെ കുത്തിക്കൊന്നു. ബെംഗളൂരുവിലെ രാജാജിനഗർ ഇൻഡസ്ട്രിയൽ ഏരിയയിൽ ആണ് സംഭവം. അബ്ദുൾ മാലിക് (52) എന്നയാളാണ് മരിച്ചത്. മെയ് 6 ന് വൈകുന്നേരം ആയിരുന്നു സംഭവം. ഇയാളുടെ സഹായി ജൈനുലിന് നിരവധി പരിക്കുകൾ ഏറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിയായ മനോജിനെ മാഗഡി റോഡ് പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ആണ് ചുമത്തിയിരിക്കുന്നത്.

മാലിക് ജോലി ചെയ്യുന്നാണ് സ്ഥാപനത്തിന്റെ തൊട്ടടുത്താണ് പ്രതിയായ മനോജ് ജോലി ചെയ്തിരുന്നത്. ഇയാൾ മാലികിന്റെ ജോലിസ്ഥലത്ത് വന്ന് ഒരു മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ജൈനുൽ അവരോട് പറഞ്ഞു.സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, മനോജ് ഫോൺ എടുത്ത് നടന്നു പോകുന്നത് ഇരുവരും കണ്ടു.പിന്നീട്, മനോജ് അവരുടെ ജോലിസ്ഥലത്ത് എത്തിയപ്പോൾ, ഇരുവരും അദ്ദേഹത്തോട് മൊബൈൽ ഫോൺ തിരികെ ആവശ്യപ്പെട്ടു.

ALSO READ: ‘താനൊക്കെ എവിടെന്ന് വരുന്നു..’; വിമര്‍ശനത്തിന് മന്ത്രി ആര്‍ ബിന്ദുവിന്റെ തക്ക മറുപടി

ഇത് രൂക്ഷമായ തർക്കത്തിലേക്ക് നയിച്ചു, ഇതിനിടെ മനോജ് അബ്ദുൾ മാലിക്കിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. അബ്ദുൾ മാലിക്കിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ പ്രതി ജൈനുലിനെയും കുത്തിയതായി പറയുന്നു. ബീഹാറിൽ നിന്നുള്ള അബ്ദുൾ മാലിക്കും ജൈനുലും കഴിഞ്ഞ അഞ്ച് വർഷമായി ഈ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News