
മലയാളികൾ എക്കാലവും നെഞ്ചേറ്റിയ പ്രതിഭാശാലിയായ നടൻ ശ്രീനിവാസന് അനുശോചനം നേർന്ന് കേരള ഗവർണ്ണർ രാജേന്ദ്ര ആർലേക്കർ. സിനിമാ മേഖലയിലെ ഐതിഹാസികമായ പ്രകടനവും കാലാതീതമായ സംഭാവനകളും എന്നും ഓർക്കപ്പെടും. ദുഖിതരായ കുടുംബത്തിന് അനുശോചനങ്ങൾ. ആത്മാവിന് മുക്തി നേരുനെന്നും ഗവർണ്ണർ എക്സിൽ രേഖപ്പെടുത്തി.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ ഇന്ന് രാവിലെയാണ് അന്തരിച്ചത്. ഏറെ നാളായി അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഡയാലിസിസിന് കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്. 1970 കാലഘട്ടങ്ങളിൽ മലയാള സിനിമാ മേഖലയിലേക്ക് കടന്നുവന്ന അദ്ദേഹം പിന്നീടങ്ങോട്ട് തിരശ്ശീലയുടെ ചരിത്രം തന്നെ മാറ്റിക്കുറിക്കുയായിരുന്നു.
മണിമുഴക്കത്തിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറിയത്. പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവ് ആളറിയാം, അരം + അരം കിന്നരം, വെള്ളാനകളുടെ നാട്, പഞ്ചവടപ്പാലം, നിന്നിഷ്ടം എന്നിഷ്ടം, വടക്ക് നോക്കിയന്ത്രം, ഷട്ടർ തുടങ്ങി ഇരുന്നൂറിലധികം സിനിമകളുടെ പിന്നണിയിലും അണിയറയിലും പ്രവർത്തിച്ചിട്ടുണ്ട്.
Hon'ble Governor Shri Rajendra Vishwanath Arlekar condoled the sad demise of actor, screenwriter and filmmaker Sreenivasan. His iconic performances and timeless contributions, will be remembered forever. Condolences to his bereaved family. May his soul attain mukti. pic.twitter.com/apXHQrAzeL
— Kerala Governor (@KeralaGovernor) December 20, 2025

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

