വിധവയുടെയും മക്കളുടേയും ക്ഷേത്ര പ്രവേശനം തടഞ്ഞു; അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി

വിധവയുടെയും മക്കളുടേയും ക്ഷേത്ര പ്രവേശനം തടഞ്ഞ സംഭവത്തിൽ അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. സ്‌ത്രീക്ക് സ്വന്തമായി ഒരു പദവിയും വ്യക്തിത്വവും ഉണ്ടെന്നും വിവാഹവുമായി അതിനു ബന്ധമില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇത്തരം പുരാതന വിശ്വാസങ്ങൾ ഇപ്പോഴും നിലനിൽക്കുന്നത് നിർഭാഗ്യകരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കടേഷാണ് വിഷയത്തിൽ വിമർശനം ഉന്നയിച്ചത്.

ഇറോഡ് ജില്ലയിലെ പെരിയകറുപ്പൻ ക്ഷേത്രത്തിലെ പൂജാരിയുടെ മരണത്തിന് ശേഷം ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് അദ്ദേഹത്തിന്റെ ഭാര്യയേയും മക്കളെയും വിലക്കിയിരുന്നു. തുടർന്ന് ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവത്തിലും ചടങ്ങിലും പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ഇവർ നൽകിയ ഹർജിയിലാണ് മദ്രാസ് കോടതിയുടെ പരാമർശം.

also read; കേരളത്തിലെ പ്രമുഖ വ്യവസായിയുടെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്; പ്രതികള്‍ പിടിയില്‍

‘വിധവമാരുടെ സാന്നിധ്യം അശുഭകരം എന്നത് പുരുഷന്റെ സൗകര്യത്തിന് വേണ്ടിയുണ്ടാക്കിയതാണ്.  ഭര്‍ത്താവ് മരിച്ചുപോയി എന്നതു കൊണ്ടുമാത്രം ഒരു സ്ത്രീയെ അപമാനിക്കുകയാണിവിടെ. സ്ത്രീയ്ക്ക് സ്വന്തമായി വ്യക്തിത്വമുണ്ട്. സ്ത്രീയുടെ അന്തസ്സിന് വിവാഹവുമായി ബന്ധമില്ല’- കോടതി പറഞ്ഞു.

സാമാന്യ ബോധത്തിനു നിരക്കാത്ത വിശ്വാസങ്ങളെ ഇല്ലായ്മ ചെയ്യാന്‍ സാമൂഹിക പരിഷ്‌കർത്താക്കൾ ശ്രമം നടത്തിയിട്ടും ചില ഗ്രാമങ്ങളില്‍ ഇപ്പോഴും അവ നിലനില്‍ക്കുന്നു. നിയമവാഴ്ചയുള്ള പരിഷ്കൃത സമൂഹത്തിൽ ഇത് തുടരാൻ പാടില്ലെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ക്ഷേത്രോത്സവത്തിൽ ഉടനീളം ഇവർ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കാനും, തടയാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാനും പൊലീസിന് മദ്രാസ് ഹൈക്കോടതി നിർദേശം നൽകി.

also read; പോപ്പുലർ ഫ്രണ്ട് നേതാവിന്റെ മൂന്നാറിലെ റിസോർട്ട് കണ്ടുകെട്ടി ഇഡി; 2.53 കോടിയുടെ ആസ്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News