
സുരേഷ് ഗോപി കേരള നിയമസഭയെ അവഹേളിച്ചുവെന്ന് ഇ പി ജയരാജൻ. ജനങ്ങൾ തിരഞ്ഞെടുത്ത നിയമസഭയാണ് പ്രമേയം പാസാക്കിയത്. അറബിക്കടലിൽ എറിയാൻ കഴിയുന്നതല്ല നിയമസഭ പാസാക്കിയ പ്രമേയം. സുരേഷ് ഗോപി കേരള ജനതയെയും ജനാധിപത്യത്തെയുമാണ് അവഹേളിച്ചത്. സിനിമാ ഡയലോഗ് പറയേണ്ട സ്ഥലമല്ല ലോക്സഭയെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: പെരുന്നാള്‍ ആഘോഷിക്കാൻ യാത്ര; മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു
വഖഫുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം നാളെ വിഷയത്തിലെ രാജ്യസഭ തീരുമാനത്തോടെ അറബിക്കടലില്‍ മുങ്ങുമെന്ന് ആയിരുന്നു സുരേഷ് ഗോപി ലോക്‌സഭയിൽ പറഞ്ഞത്. വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കെ രാധാകൃഷ്ണന്‍ എം പിയുടെ പ്രസംഗത്തില്‍ മറുപടി പറയവേയാണ് സുരേഷ് ഗോപി ക്ഷുഭിതനായത്.
1987-ല്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് നടന്ന സമരത്തെക്കുറിച്ച് പരാമര്‍ശിക്കെയാണ് കെ രാധാകൃഷ്ണന്‍ സുരേഷ് ഗോപിയുടെ പേര് പറഞ്ഞത്. സുരേഷ് ഗോപി സഭയിലിരുന്ന് ഇത് കേള്‍ക്കുന്നുണ്ടെന്നായിരുന്നു പരാമര്‍ശം.
ALSO READ: ഇന്ത്യയെ ‘അധർമശാല’യാക്കുന്ന ബില്ല്; ഇമ്മിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബില്ലിന്റെ ചർച്ചാ വേളയിൽ വി ശിവദാസൻ
വഖഫ് നിയമ ഭേദഗതി ബില്ലിനെ ശക്തമായി എതിർക്കുന്നുവെന്ന് കെ രാധാകൃഷ്ണൻ എം പി പറഞ്ഞു. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നു. മുസ്ലിം വിഭാഗം രാജ്യത്തിന്റെ ശത്രുക്കളാണെന്ന് ഭൂരിപക്ഷ ജനങ്ങളെ കൊണ്ട് ചിന്തിപ്പിക്കണം. അങ്ങനെ ഭിന്നിപ്പിക്കാനുള്ള തന്ത്രമാണ് ബില്ലിനു പിന്നിൽ. ബില്‍ മത സ്ഥാപനങ്ങളുടെ സ്വയംഭരണത്തിന് നേരെയുള്ള കടന്നാക്രമണമാണ്.
ബിൽ ഭരണഘടന, മൗലികാവകാശ ലംഘനമാണ്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം കേന്ദ്രീകരിക്കാനും മുസ്ലിം സമുദായത്തിന്റെ അവകാശങ്ങൾ ദുർബലപ്പെടുത്താൻ ആണ്. അപകടകരമായ കീഴ് വഴക്കം ഈ ബിൽ സൃഷ്ടിക്കും. വഖഫ് ബോർഡുകളിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തുന്നത് മതപരമായ സ്വയംഭരണത്തിന് മേൽ നേരിട്ടുള്ള കടന്നാക്രമണം ആണ്.
ദേവസ്വം ബോർഡിലുള്ള ഒരു അംഗത്തിന്റെ പേര് ക്രിസ്ത്യൻ സമുദായത്തിന്റേതാണെന്ന തെറ്റിദ്ധാരണയിൽ വലിയ കലാപം കേരളത്തിൽ ഉണ്ടായി. 1987 ലാണ് ഇതിൻറെ പേരിൽ ഒരു വലിയ സമരം നടന്നത്.
മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ഈ ശ്രമത്തിനെതിരെ നാട് ഒറ്റക്കെട്ടായി നേരിടണം. ഹിറ്റ്ലറുടെ ഫാസിസം രീതിയെയും അദ്ദഹേം ഓർമിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here