മരിച്ചുപോയ ഉമ്മൻചാണ്ടിയെ വീണ്ടും കളങ്കപ്പെടുത്താനാണ് മാധ്യമത്തിന്റെ ശ്രമം; ഇ പി ജയരാജൻ

മരിച്ചുപോയ ഉമ്മൻചാണ്ടിയെ വീണ്ടും കളങ്കപ്പെടുത്താനാണ് മാധ്യമത്തിന്റെ ശ്രമമെന്ന് ഇ പി ജയരാജൻ .അതിനാണ് പുതിയ വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതെന്ന് ജയരാജൻ പറഞ്ഞു
പുതുപ്പള്ളിയിൽ ഭരണ വിരുദ്ധ വികാരം ഉണ്ടായി എന്ന പ്രചരണത്തിൽ വസ്തുതയില്ല എന്ന് ഇ പി ജയരാജൻ പറഞ്ഞു.സാമ്പത്തിക പ്രശ്നമുണ്ടെന്നത് സത്യമാണെന്നും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ഫലപ്രദമായ ഇടപെടലാണ് സർക്കാർ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ALSO READ:സോളാര്‍ കേസ്; ഉമ്മന്‍ചാണ്ടിക്കെതിരെ താന്‍ ഗൂഢാലോചന നടത്തിയിട്ടില്ല: ശരണ്യ മനോജ്

തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തും.പരിശോധനയ്ക്ക് ശേഷം ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കും എന്നും ജയരാജൻ പറഞ്ഞു. തെരഞ്ഞെടുപ്പ് വിലയിരുത്തലിൽ എല്ലാ വശങ്ങളും പരിശാധിക്കും.പാളിച്ചകൾ ഉണ്ടായെന്ന് കണ്ടെത്തിയാൽ തിരുത്തും എന്നും പറഞ്ഞു.എൽ ഡി എഫ് പ്രതീക്ഷിക്കാത്ത വിജയമാണ് യു ഡി എഫ് നേടിയത്. ഉമ്മൻ ചാണ്ടിയുടെ മരണത്തിന് തൊട്ടു പിന്നാലെ തെരഞ്ഞെടുപ്പ് നടത്തിയതിൽ ഗൂഢാലോചനയുണ്ട്. പുതുപ്പള്ളിയിൽ സഹതാപം ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചത് എന്നും ജയരാജൻ പറഞ്ഞു.

ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്ക് ജനക്കൂട്ടത്തെ എത്തിച്ചത് സംഘടിതമായ പദ്ധതിയാണ്.ഇവന്റ് മാനേജ്മെന്റ് കമ്പനിയെയാണ് ഇതിനായി ഉപയോഗിച്ചത്.സഹതാപ തരംഗം ഉണ്ടാകുമ്പോൾ എതിർ സ്ഥാനാർത്ഥികളുടെ വോട്ട് നഷ്ടപ്പെടും.സഹതാപ തരംഗം ഉണ്ടാകുമ്പോൾ എതിർ സ്ഥാനാർത്ഥികളുടെ വോട്ട് നഷ്ടപ്പെടുമെന്നും ജയരാജയൻ വ്യക്തമാക്കി.

ALSO READ:താമരശ്ശേരി ലഹരിമാഫിയ ആക്രമണത്തിനെതിരെ സിപിഐഎം പ്രതിഷേധ സംഗമം

എന്നാൽ പുതുപ്പള്ളിയിലെ സഹതാപം കേരളം മുഴുവൻ ഉണ്ടാകും എന്ന് വിഡി സതീശൻ കരുതരുതെന്നുംലോകസഭ തിരഞ്ഞെടുപ്പിൽ സഹതാപം യുഡിഎഫിനെ സഹായിക്കില്ല എന്നും ജയരാജയൻ പറഞ്ഞു. എൽഡിഎഫിനകത്ത് അസ്വാരസ്യങ്ങളില്ലെന്നും ഐക്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും പറഞ്ഞ ജയരാജൻ യുഡിഎഫിലും കോൺഗ്രസ്സിലുമാണ് ഭിന്നത നിലനിൽക്കുന്നത് എന്നും പറഞ്ഞു.

ഗ്രോ വാസുവിനെ സർക്കാറല്ല റിമാന്റ് ചെയ്തത് എന്നും കോടതിയാണ് റിമാന്റ് ചെയ്തതെന്നും ഇ പി ജയരാജൻ പറഞ്ഞു. ജാമ്യം വേണ്ടെന്ന് പറഞ്ഞത് ഗ്രോ വാസുവാണ്. വി ഡി സതീശന് കോടതിയിൽ പോയി ഗ്രോ വാസുവിനെ ജാമ്യത്തിലിറക്കാം.സോളാറിൽ കേസെടുത്തതും സിബിഐ ക്ക് വിട്ടതും യുഡിഎഫ് സർക്കാറാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here