
തിരുവനന്തപുരം ബാലരാമപുരത്ത് എക്സൈസ് സംഘത്തിന് നേരെ ആക്രമണം. കഞ്ചാവ് കേസിലെ പ്രതി അല്‍ത്താഫിനെ പിടികൂടുന്നതിനിടെയാണ് എക്‌സൈസ് സംഘത്തിന് നേരെ ഒരു കൂട്ടം പേര്‍ ആക്രമണം അഴിച്ചു വിട്ടത്. നെയ്യാറ്റിന്‍കര SI പ്രശാന്ത് ഉള്‍പ്പെടെ 10 പേര്‍ക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു.
Also Read : ഏഴ് വയസുകാരിയെ പീഡന ശേഷം കൊന്ന് അഴുക്ക് ചാലിൽ തള്ളി; ഗുജറാത്തിൽ പ്രതിക്ക് ഇരട്ട തൂക്കുകയർ വിധിച്ച് കോടതി
അതേസമയം കഴിഞ്ഞദിവസം പെരുമ്പാവൂരിൽ അഞ്ച് ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിലായിരുന്നു. ആലുവ കുട്ടമശേരി കുന്നപ്പിള്ളി വീട്ടിൽ അബൂബക്കർ സിദ്ദിഖ്, കീഴ്മാട് പുത്തൻപുരയ്ക്കൽ സ്മിഷ എന്നിവരെയാണ്
പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
പെരുമ്പാവൂർ ഔഷധി ജംഗ്ഷനിലുള്ള ലോഡ്ജിൽ നിന്നും വെള്ളിയാഴ്ച രാത്രിയാണ് ഇരുവരും പിടിയിലായത്. യുവാക്കളെ ലക്ഷ്യമിട്ട് ബംഗളുരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ചെറിയ പൊതികളിലാക്കി ആയിരം രൂപ നിരക്കിൽ ആയിരുന്നു കച്ചവടം. ആലുവ, പെരുമ്പാവൂർ പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് അബൂബക്കർ സിദ്ദിഖ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here