ന്യായമായ ഒരു പരിഹാരം സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നു; വ്യക്തിപരമായ വിദ്വേഷമില്ല: എന്‍. പ്രശാന്ത് ഐഎഎസ്

N Prashanth IAS

സസ്‌പെന്‍ഷനില്‍ തുടരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് മുന്നില്‍ ഹിയറിംഗിന് ഹാജരായി. ന്യായമായ ഒരു പരിഹാരം സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ വ്യക്തിപരമായ വിദ്വേഷമില്ലെന്നും ഹിയറിംഗിനുശേഷം പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി നേരിടുകയും തുടര്‍ന്നും സോഷ്യല്‍ മീഡിയവഴി പരസ്യപ്രതികരണവും നടത്തി വിവാദത്തിലുമായ ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് മുന്നില്‍ ഹിയറിംഗിന് ഹാജരായി. ഹിയറിംഗിന് ഹാജരാകുന്ന ദിവസവും പ്രശാന്ത് സോഷ്യല്‍ മീഡിയവഴി ചീഫ് സെക്രട്ടറിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ന്യായമായ ഒരു പരിഹാരം സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ വ്യക്തിപരമായ വിദ്വേഷമില്ലെന്നും ഹിയറിംഗിനുശേഷം പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read: തുറന്നുപറച്ചിൽ അഭിനന്ദനാർഹം: നടി വിൻസി അലോഷ്യസിന് പിന്തുണയുമായി A.M.M.A

അവധിയെടുക്കുന്നതില്‍ പ്രശാന്ത് കൃത്രിമത്വം കാട്ടിയെന്നും ഐഎഎസ് ഉദ്യോഗസ്ഥനായ കെ ഗോപാലകൃഷ്ണനെ ഉന്നതി സിഇഒ ആയി നിയമിച്ചപ്പോള്‍ ചുമതലയും രേഖകളും കൈമാറാന്‍ പ്രശാന്ത് വിസമ്മതിച്ചുവെന്നുമായിരുന്നു അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് മാടമ്പളളിയിലെ യഥാര്‍ത്ഥ ചിത്തരോഗിയെന്ന അടിക്കുറിപ്പോടെ പ്രശാന്ത് ജയതിലകിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചു. നവംബറില്‍ പ്രശാന്തിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറി കത്തയച്ചു. നവംബര്‍ 11-ന് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News