
ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ സ്വീഡനെ പരാജയപ്പെടുത്തി മുൻ ചാമ്പ്യന്മാരായ ഫ്രാൻസ് പ്രീക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ന്യൂ യോർക്കിൽ ആയിരക്കണക്കിന് കാണികളെ സാക്ഷിയാക്കി നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഫ്രാൻസിന്റെ വിജയം. ഇരട്ടഗോളുകളുമായി തിളങ്ങിയ നായകൻ കിലിയൻ എംബെപ്പെയുടെ മാസ്മരിക പ്രകടനമാണ് ഫ്രാൻസിനെ വിജയത്തിലേക്ക് നയിച്ചത്. ഈ ലോകകപ്പിൽ ഇതുവരെ ആറ് ഗോളുകൾ നേടിയ ഈ ടൂർണമെന്റിലെ ഗോൾ വേട്ടക്കാരിൽ മെസ്സിക്കൊപ്പം ഒന്നാമതെത്തിയ എംബെപ്പെ, ലോകകപ്പിൽ ആകെ നേടിയ ഗോളുകളുടെ എണ്ണം ഇതോടെ 18 ആയി. 19 ഗോളുകൾ നേടിയ മെസ്സി മാത്രമാണ് താരത്തിന്റെ മുൻപിലുള്ളത്.
കളിയുടെ തുടക്കം മുതൽ തുടരെ തുടരെയുള്ള ആക്രമണങ്ങളിലൂടെ ഫ്രാൻസ് സ്വീഡനെ സമ്മർദ്ദത്തിലാക്കി. ഫ്രാൻസിന്റെ സ്‌ട്രൈക്കർമാരായ എംബാപ്പയുടെയും ഒലീസെയുടെയും ഷോട്ടുകൾ ഗോൾ ആയി പരിണമിക്കാത്തത് ദുര്ഭാഗ്യം കൊണ്ട് മാത്രമായിരുന്നു. ഒടുവിൽ ആദ്യപകുതിയുടെ അവസാന നിമിഷങ്ങളിൽ അവർ മുന്നിലെത്തി.പെനാൽറ്റി ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ ഡെംബെലെയുടെ പിന്തുണയോടെ സ്വീഡിഷ് പ്രതിരോധ ഭടന്മാരെ മറികടന്ന എംബെപ്പെ സ്വീഡിഷ് ഗോൾവല കുലുക്കി.
France are through to the @FIFAWorldCup Round of 16 🇫🇷
Les Bleus are looking to reach the FIFA World Cup final for the third time in a row, a feat last achieved by Brazil who reached the final in 1994, 1998 and 2002. pic.twitter.com/nSukeDXJKy
— FIFA (@FIFAcom) June 30, 2026
എന്നാൽ ഫ്രാൻസ് വേട്ട തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. കളിയുടെ 53ആം മിനുട്ടിൽ ഒലീസെയിൽ നിന്നും പാസ്സ് സ്വീകരിച്ച ബാർകോളയ്ക്ക് പിഴച്ചില്ല, തുടർന്ന് 74ആം മിനുട്ടിൽ ഒലീസേ വീണ്ടും ഒരു ഗോളിന്റെ സ്രഷ്ടാവായി. ഇത്തവണ ഗോൾ വലയിലെത്തിച്ചത് നായകൻ എംബെപ്പെ ആയിരുന്നു എന്ന് മാത്രം.വിശ്വസ്തനായ പ്രതിരോധ താരം ഇസാക്ക് ഹെയ്‌ൻ പരുക്കേറ്റു പുറത്തയതിന് പിന്നാലെ ഫ്രാൻസിനെ എതിരിട്ടു സ്വീഡന് ഫ്രഞ്ച് പടയ്ക്കെതിരെ പിടിച്ചു നിൽക്കാനായില്ല. ഞായറാഴ്ച ഫിലാഡൽഫിയയിൽ നടക്കുന്ന പ്രീക്വാർട്ടറിൽ ജർമനിയെ അട്ടിമറിച്ച പരാഗ്വേയെ നീലപ്പട നേരിടും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

