‘ഇവനെ കൊണ്ടൊരു നിവൃത്തിയുമില്ല, പെട്ട് പോയെന്ന് പറഞ്ഞാല്‍ മതി’: ശ്രീനാഥ് ഭാസിയ്‌ക്കെതിരെ നിര്‍മാതാവ്

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നിര്‍മാതാവ് ഹസീബ് മലബാര്‍. നമുക്ക് കോടതിയില്‍ കാണാം സിനിമയുടെ ലോക്കേഷനില്‍ സംഭവിച്ച് കാര്യങ്ങളാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്ന് പറഞ്ഞത്. പിന്നാലെ കൈരളി ന്യൂസിനോട് അദ്ദേഹം പ്രതികരിച്ചു.

അദ്ദേഹത്തിന്റെ വാക്കുകള്‍:

സെറ്റില്‍ നടന്ന കാര്യങ്ങളാണ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്. കണ്ട കാര്യങ്ങളാണ് പറയുന്നത്. കഞ്ചാവ് കിട്ടിയേ പറ്റു കിട്ടണമെന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ നിലപാട്. മൂന്നു മണിക്ക് വിളിച്ച കഞ്ചാവ് ആവശ്യപ്പെട്ടു. രാത്രി ഉറക്കമില്ലാത്ത നടന്‍ വൈകി ഉറങ്ങിയിട്ട് സെറ്റിലും വരില്ല. മുമ്പ് സിനിമാ സെറ്റുകളില്‍ കഞ്ചാവ് സപ്ലൈ ഉള്ളതായി അറിയില്ല. അതേസമയം ശ്രീനാഥ് ഭാസി കഞ്ചാവ് വലിക്കുന്നുണ്ടെന്ന് വ്യക്തമാണ്. കാരവനില്‍ ആരുമില്ലാത്ത സമയം കയറിയപ്പോള്‍ അതിന്റെ ഗന്ധം ഉണ്ടായിരുന്നു.

ALSO READ: വഖഫ് സ്വത്തുക്കളില്‍ മാറ്റം വരുത്തരുത്; കേന്ദ്രത്തിന് തിരിച്ചടിയായി സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

ഇത്രയും രൂപ മുടക്കി പിടിക്കുന്ന സിനിമ തീര്‍ക്കണമെന്ന് ഉള്ളത് കൊണ്ടാണ് ആദ്യം തുറന്ന് പറയാതിരുന്നത്. പെട്ട് പോയെന്ന് പറഞ്ഞാല്‍ മതി. ഇവനെ കൊണ്ട് പൊറുതിമുട്ടി. മറ്റ് സിനിമാ നിര്‍മാതാക്കളും ഇവനെ കൊണ്ട് തകര്‍ന്ന് നില്‍ക്കുകയാണ്. എല്ലാവരും അറിയണമെന്ന് കരുതിയാണ് പറഞ്ഞത്. സീനിയര്‍ അഭിനേതാക്കള്‍ പോലും ഈ നടനെ കൊണ്ട് ബുദ്ധിമുട്ടി. മുപ്പത് ദിവസം കൊണ്ട് പൂര്‍ത്തിയാകേണ്ട സിനിമ നൂറു ദിവസത്തോളം നീണ്ടു പോയി.

കുറേ ശ്രമിച്ച് പക്ഷേ കിട്ടിയില്ല എന്ന് പറഞ്ഞാണ് അന്ന് ശ്രീനാഥ് ഭാസിയെ ഒഴിവാക്കിയത്. പിറ്റേന്ന് ഷൂട്ടിംഗിന് എത്തിയതുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News