ദില്ലിയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

ദുരൂഹസാഹചര്യത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച ദിവസം രാത്രിയിലാണ് ശരീരത്തില്‍ വെടിയേറ്റ പാടുകളോടെ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദില്ലിയിലാണ് സംഭവം.

ദില്ലിയിലെ ഷഹ്ദാരയിലെ ജിടിബി എന്‍ക്ലേവില്‍ യുവതിക്ക് വെടിയേറ്റെന്നു പറഞ്ഞ് പൊലീസിന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ മൃതദേഹത്തില്‍ വെടിയേറ്റ രണ്ട് മുറിവുകളുണ്ട്.

ഏകദേശം 20 വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

പ്രസവത്തിന് ഇനി ഏതാനും ദിവസം മാത്രം; ഗർഭിണിയായ ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊന്നു

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഭർത്താവ് ഗർഭിണിയായ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ജ്ഞാനേശ്വറാണ് ഭാര്യ അനുഷയെ വീട്ടിൽ വച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.

അനുഷയും ജ്ഞാനേശ്വറും രണ്ട് വർഷം മുമ്പാണ് വിവാഹിതരായത്. ദാമ്പത്യ തർക്കങ്ങളെ തുടർന്ന് അവർക്കിടയിൽ വഴക്കുണ്ടായതായും, അതിനിടയിൽ ജ്ഞാനേശ്വർ അനുഷയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതായുമാണ് റിപ്പോർട്ട്.

സ്കേപ്സിലെ സാഗർ നഗർ വ്യൂപോയിന്റിന് സമീപം ഫാസ്റ്റ് ഫുഡ് സ്റ്റാൾ നടത്തുന്ന ജ്ഞാനേശ്വർ പിന്നീട് തന്റെ സുഹൃത്തുക്കളോട് അനുഷയ്ക്ക് സുഖമില്ലെന്ന് പറഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കെജിഎച്ച് മോർച്ചറിയിലേക്ക് മാറ്റി.

പി.എം. പാലം പോലീസിനോട് ജ്ഞാനേശ്വർ കുറ്റസമ്മതം നടത്തി, തുടർന്ന് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജ്ഞാനേശ്വറിന് കർശനമായ ശിക്ഷ നൽകണമെന്നും മറ്റൊരു സ്ത്രീക്കും ഇത്തരമൊരു വിധി നേരിടരുതെന്നും അനുഷയുടെ അമ്മയും സുഹൃത്തുക്കളും ആവശ്യപ്പെട്ടു. അനുഷയുടെ പ്രസവത്തിന് ഇനി ഏതാനും ദിവസം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News