
അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയില്‍ കൂട്ടവെടിവയ്പ്. സംഭവത്തിൽ രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. പ്രദേശത്തെ ഡെപ്യൂട്ടി ഷെറീഫിന്റെ മകന്‍ ആണ് കൊലയാളി. അച്ഛന്റെ പഴയ സര്‍വീസ് തോക്ക് ഉപയോഗിച്ചായിരുന്നു കൂട്ട വെടിവയ്പ്. ഫീനിക്‌സ് ഇക്‌നര്‍ എന്നാണ് കൊലയാളിയുടെ പേര്. അക്രമിയെ പൊലീസ് വെടിവച്ചു വീഴ്ത്തി. ഇയാൾക്ക് പരുക്കുണ്ട്.
ഉച്ചഭക്ഷണ സമയത്തായിരുന്നു അക്രമം. 20കാരനായ കൊലയാളി ഇക്‌നര്‍ സര്‍വകലാശാലയിലെ മുൻ വിദ്യാര്‍ഥിയും 18 വർഷമായി തന്റെ സ്റ്റാഫായ അംഗത്തിന്റെ മകനുമാണെന്ന് ലിയോണ്‍ കൗണ്ടി ഷെറീഫ് വാള്‍ട്ട് മക്‌നീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മരിച്ച രണ്ടുപേരും വിദ്യാര്‍ഥികളല്ലെന്ന് പൊലീസ് പറഞ്ഞു. പക്ഷേ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല.
Read Also: നിര്‍ദേശങ്ങള്‍ പാലിച്ചോണം, ഇല്ലെങ്കില്‍…; ഹാര്‍വാഡ് സര്‍വകലാശാലയ്‌ക്കെതിരെ ട്രംപ്
40,000-ത്തിലധികം വിദ്യാര്‍ഥികൾ ഫ്ലോറിഡ യൂനിവേഴ്‌സിറ്റിയിൽ പഠിക്കുന്നുണ്ട്. സംഭവത്തോടെ എല്ലാ ക്ലാസുകളും റദ്ദാക്കുകയും കാമ്പസ് പൂട്ടുകയും ചെയ്തു. ആയുധം വഹിക്കാനുള്ള ഭരണഘടനാപരമായ അവകാശം കാരണം അമേരിക്കയില്‍ കൂട്ട വെടിവയ്പുകള്‍ സാധാരണമാണ്. ആയുധം കൈവശം വെക്കുന്നത് സംബന്ധിച്ച് രാജ്യത്ത് കര്‍ശനമായ നിയമങ്ങളില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here