ഗാസയിലെ ജനങ്ങൾക്ക് 40 ദശലക്ഷം കനേഡിയൻ ഡോളറിന്റെ ധനസഹായം

ഇസ്രയേൽ അധിനിവേശ ഗാസയ്ക്ക് സഹായവുമായി കാനഡയും രംഗത്ത്. ഗാസയിലെ ജനങ്ങൾക്ക് ​ഭക്ഷണവും വെള്ളവും മറ്റു മാനുഷിക സഹായങ്ങളും നൽകാൻ കാനഡ ധനസഹായം പ്രഖ്യാപിച്ചു. 40 ദശലക്ഷം കനേഡിയൻ ഡോളറിന്റെ സഹായമാണ് നൽകുന്നത്.

ഗ്ലോബൽ അഫയേഴ്സ് കാനഡയുടെ അധികൃതർ പ്രസ്താവനയിൽ അറിയിച്ചതനുസരിച്ച് വേൾഡ് ഫുഡ് പ്രോഗ്രാം, യുനിസെഫ്, ലോകാരോഗ്യ സംഘടന എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾക്കാണ് ഫണ്ട് അനുവദിക്കുക എന്നാണ് റിപ്പോർട്ടുകൾ.

ALSO READ: ഫ്രാൻസിൽ തീവ്രവലത്‌ സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾ; പ്രതിഷേധിച്ച്‌ കർഷകർ പാരീസിന്‌ ചുറ്റും വേലികെട്ടി

കഴിഞ്ഞദിവസം യുഎൻ അഭയാർത്ഥി ഏജൻസി (യുഎൻആർഡബ്ല്യുഎ) ജീവനക്കാർക്ക് ഹമാസ് ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിൽ ബന്ധമുണ്ടെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. അതിനു ശേഷമാണ് കാനഡയും അമേരിക്കയുമുൾപ്പെടെയുള്ള രാജ്യങ്ങൾ ഏജൻസിക്ക് ഫണ്ട് നൽകുന്നത് നിർത്തുമെന്ന് പ്രഖ്യാപിച്ചത്.

ഫണ്ട്​ നിഷേധിച്ച സാചര്യത്തിൽ യു.എൻ ഏജൻസി ഉദ്യോഗസ്​ഥർ പ്രതികരിച്ചിരുന്നു. ആപൽക്കരമായ നടപടിയാണ് ഫണ്ട് നിഷേധിച്ചതിലൂടെ ഉണ്ടായിരിക്കുന്നത്. ഇസ്രായേൽ ലക്ഷ്യമിടുന്നത് ഗാസയിലെ അന്താരാഷ്ട്ര ദുരിതാശ്വാസ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെയാണെന്ന് ഹമാസ് ആരോപിച്ചു. ഐക്യരാഷ്ട്ര സഭയോടും അന്താരാഷ്ട്ര സമൂഹത്തോടും ധനസഹായ വിതരണം നിർത്തിവെക്കരുതെന്ന് ഇവർ അഭ്യർഥിച്ചിരുന്നു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിന് പിന്നാലെയാണ് കാനഡയുടെ ധനസഹായ ​പ്രഖ്യാപനം വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News