സംസ്ഥാന സർക്കാരിൻ്റെ നാലാമത് വാർഷികാഘോഷം; ജില്ലാതല അവലോകനയോഗം ഇന്ന് പത്തനംതിട്ടയിൽ

സംസ്ഥാന സർക്കാരിൻ്റെ നാലാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല അവലോകനയോഗം ഇന്ന് പത്തനംതിട്ടയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള യോഗം രാവിലെ പത്തര മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് അര വരെ ഇലന്തൂർ നന്നുവക്കാട് തൂക്കുപാലം പെട്രാസ് കൺവെൻഷൻ സെൻററിൽ നടക്കും.

സർക്കാർ സേവന ഗുണഭോക്താക്കൾ – സമുദായിക – സാംസ്കാരിക സംഘടനാ നേതാക്കൾ – തൊഴിലാളി പ്രതിനിധികൾ യുവജനങ്ങൾ, വിദ്യാർഥികൾ, കായിക വ്യവസായിക മേഖലകളിലുള്ളവർ – പ്രവാസികൾ തുടങ്ങി 500 ഓളം പ്രത്യേക ക്ഷണിതാക്കളുമായി മുഖ്യമന്ത്രി സംവദിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ, നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജില്ലയിൽ നിന്നുള്ള എംഎൽഎമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാർ, പ്രമോദ് നാരായൺ ,ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോർജ് എബ്രഹാം, മറ്റു ജനപ്രതിനിധികൾ എന്നിവർ ജില്ലാതല അവലോകനയോഗത്തിൽ പങ്കെടുക്കും

ALSO READ: സ്കൂൾ വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു; സംഭവം കോഴിക്കോട് കൊടുവള്ളിയിൽ

‘സഹകരണസംഘ പുനരുദ്ധാരണ നിധി പ്രകാരം ഒരു സഹകരണ സ്ഥാപനവും പൂട്ടേണ്ടി വരില്ല’; സഹകരണ എക്‌സ്‌പോ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സഹകരണസംഘ പുനരുദ്ധാരണ നിധി പ്രകാരം ഒരു സഹകരണ സ്ഥാപനവും പൂട്ടേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കനകക്കുന്നിൽ സഹകരണ എക്സ്പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിലെ ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ സഹകരണ സംഘങ്ങള്‍ക്കും സഹകരണ വിപണിക്കും ഉണര്‍വ് നല്‍കാന്‍ എക്‌സ്‌പോക്ക് കഴിഞ്ഞു. കാര്‍ഷിക മേഖലയില്‍ മാത്രം സഹകരണ മേഖല ഒതുങ്ങിനില്‍ക്കുന്ന കാലമുണ്ടായിരുന്നു. ഇന്ന് സഹകരണ മേഖല വ്യാപിച്ചു കിടക്കുന്നു. ഇവിടെ നടക്കുന്ന മേളയില്‍ ഇവയെല്ലാം കാണാനും പരിചയപ്പെടാനും ഉള്ള അവസരം ഏവര്‍ക്കും ഉണ്ടാവും.

എ കെ ജി സെന്ററിലേക്ക് ഫര്‍ണിച്ചറുകള്‍ റബ്‌കോയില്‍ നിന്ന് എടുക്കാം എന്ന് പറഞ്ഞപ്പോള്‍ ആര്‍കിടെക്ട് ആദ്യം വിയോജിച്ചിരുന്നു. എന്നല്‍, ഇനിമുതല്‍ തന്റെ എല്ലാ പ്രോജക്ടുകളിലും റബ്‌കോ ആയിരിക്കും എന്നാണ് അദ്ദേഹം ഇപ്പോള്‍ പറഞ്ഞത്. അത്രയും ഗുണമേന്മയാണ് റബ്‌കോയുടെ സാധനങ്ങള്‍ക്ക് ഉള്ളത്. സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയിലായി നശിച്ചു പോകരുതെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്.

കേരള ബാങ്ക് രാജ്യം ശ്രദ്ധിച്ച കേരളത്തിന്റെ സഹകരണ മേഖലയിലെ ഒരു ഇടപെടല്‍ ആണ്. യുവജനങ്ങളെ പരിഗണിക്കുന്ന നിലയും സഹകരണ മേഖലയിലുണ്ട്. സഹകരണ സംഘങ്ങളെയും വിശ്വസിക്കുന്ന ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളാണ് എല്ലാവരുടെയും ഭാഗത്തു നിന്നുണ്ടാകേണ്ടത്. മലയാളിയുടെ നിത്യ ജീവിതവുമായി ഇണ ചേര്‍ന്ന് നില്‍ക്കുന്നതാണ് സഹകരണസംഘങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News