കോട്ടയത്ത് ആത്മഹത്യ ചെയ്ത അമ്മയുടെയും മക്കളുടെയും സംസ്കാരം ഇന്ന്

JISMOL

കോട്ടയം അയർക്കുന്നത് ആത്മഹത്യ ചെയ്ത അമ്മയുടെയും മക്കളുടെയും സംസ്കാരം ഇന്ന്. വൈകിട്ട് മൂന്നുമണിക്ക് ചെറുകര സെന്റ് മേരിസ് ക്നാനായ പള്ളിയിൽ ആണ് സംസ്ക്കാരം. രാവിലെ ജിസ്സ്‌മോളുടെ ഭർത്താവിന്റെ ഇടവക പള്ളിയായ നീറിക്കാട് ലൂർദ് മാതാ പള്ളി ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു.

രാവിലെ 9 മണിയോടെയാണ് പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് മൂന്ന് മൃതദേഹവും ജിസ്മോളുടെ ഭർത്താവിന്റെ ഇടവകയായ നീറികാഡ് ലൂർദ് മാതാ പള്ളിയിലേക്ക് എത്തിച്ചത്. 100 കണക്കിനാളുകളാണ് ഇവിടെയെത്തി ആദരാഞ്ജലികൾ അർപ്പിച്ചത്. തുടർന്ന് ജിസ് മോളുടെ ഭവനത്തിൽ എത്തിച്ചു. ഇവിടെ മൂന്ന് മണിവരെയാണ് പൊതുദർശനം.

Also read: ഷൈനിനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കും

അതേസമയം, കോട്ടയം ഏറ്റുമാനൂരില്‍ കുഞ്ഞുങ്ങളുമായി ജിസ് മോള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിന്റെ വീട്ടിൽ മാനസിക പീഡനം അനുഭവിച്ചെന്നു ആവർത്തിച്ചു സഹോദരൻ ജിറ്റു. നിറത്തിന്റെ പേരിലും സാമ്പത്തികത്തിന്റെ പേരിലും അമ്മായിമ്മ ജിസ്‌മോളെ പീഡിപ്പിച്ചിരുന്നു. മുൻപ് ഉണ്ടായ പീഡനങ്ങളുടെ വിവരങ്ങൾ ജിസ്‌മോൾടെ അച്ഛനും സഹോദരനും പോലീസിൽ മൊഴി നൽകി.

മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് മുതൽ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഫോൺ ഭർത്താവ് ജിമ്മി വാങ്ങി വെച്ചിരുന്നതായി സംശയിക്കുന്നു. പലതവണ ജിസ്‌മോളെ ഭർതൃവീട്ടിൽ നിന്ന് കൂട്ടികൊണ്ട് വരാൻ ശ്രമിച്ചിരുന്നു. നിരന്തരം മാനസിക – ശാരീരിക പീഡനങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലപ്പോഴും പ്രശ്‌ന പരിഹരിക്കാന്‍ പോയിരുന്നു. ഒരിക്കല്‍ മകളുടെ തലയില്‍ മുറിവേറ്റ പാടുണ്ടായിരുന്നു. ഭര്‍ത്താവിന്റെ മര്‍ദ്ദനമായിരുന്നു ഇതിന് കാരണമെന്നും ജിസ് മോളുടെ പിതാവ് ഇന്നലെ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News