കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ട് പോയ സംഭവം; പിഞ്ചുകുഞ്ഞിനെ വെച്ച് പരാക്രമം നടത്തരുത്: ഗണേഷ് കുമാർ

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ സഹോദരനെ ഒഴുവാക്കി പെൺകുട്ടിയെ മാത്രം തട്ടികൊണ്ട് പോയ സംഭവം മുൻകൂട്ടി പദ്ധതി ഇട്ട് നടത്തിയതാകാം എന്ന് എം എൽ എ ഗണേഷ് കുമാർ. സംഭവത്തിൽ സംസ്ഥാനവ്യാകമായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. ഒരു പിഞ്ചുകുഞ്ഞിനെ വെച്ച് പരാക്രമം നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.

Also read:കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: ‘ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അന്വേഷണത്തിൽ ചേർന്നിട്ടുണ്ട്’: ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്

കുട്ടിയുടെ അച്ഛന്റെ ഫോണിലേക്ക് വിളിച്ച പുരുഷന്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു. കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ 5 ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ടാണ് ആദ്യം ഒരു സ്ത്രീ കുട്ടിയുടെ അമ്മയുടെ നമ്പരിലേക്ക് വിളിച്ചത്. നമ്പര്‍ വീട്ടുകാര്‍ പൊലീസിന് കൈമാറി.

Also Read : ‘ട്യൂഷന് പോയപ്പോള്‍ ഒരു കാര്‍ വന്നു, എപ്പോഴും അത് അവിടെയുണ്ടാകും, അവള്‍ക്കാ കാര്‍ പേടിയാ’: 6 വയസുകാരിയെ കാണാതായ സംഭവത്തില്‍ ഞെട്ടലോടെ സഹോദരന്‍

കൊല്ലം ഓയൂര്‍ സ്വദേശി റജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ട് പോയത്.ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച് കാറില്‍ എത്തിയ 4 പേരുള്‍പ്പെട്ട സംഘം കുട്ടിയെ തട്ടികൊണ്ട് പോവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News